തിരുവനന്തപുരം:ഓപ്പറേഷൻ തിയേറ്ററുകളിൽ ഹിജാബിന് പകരമായി ശിരോവസ്ത്രവും നീളൻ കൈയുള്ള സ്‌ക്രമ്പ് ജാക്കറ്റുകളും ധരിക്കാൻ അനുവദിക്കണമെന്ന വിദ്യാർത്ഥിനികളുടെ ആവശ്യത്തിൽ പ്രതികരണവുമായി ആരോഗ്യമന്ത്രി വീണാ ജോർജ്.വേഷം നിർണയിക്കുന്നത് ഭരണകൂടമല്ല. ഓപ്പറേഷൻ തിയേറ്ററിലെ വേഷം നിശ്ചയിക്കുന്നത് വിദഗ്ധരാണെന്നും മന്ത്രി പറഞ്ഞു.
പ്രാധാന്യം രോഗിയുടെ ജീവനാണ്, ഒരു മെഡിക്കൽ കോളജിലെ വിദ്യാർത്ഥികൾ അവരുടെ അദ്ധ്യാപകരോട് ഒരു ആവശ്യമുന്നയിച്ചു. അദ്ധ്യാപകർ അതിന് മറുപടി നൽകും. തികച്ചും സാങ്കേതികമായ വിഷയമാണിത്. ഡോക്ടർമാരുടെ സംഘടനകൾ തന്നെ അതിനോട് പ്രതികരിച്ചിട്ടുണ്ട്. അത് വിവാദമാക്കേണ്ട വിഷയമില്ലെന്നും മന്ത്രി പറഞ്ഞു.
ഇത് തികച്ചും സാങ്കേതികമാണ്. പ്രോട്ടോകോൾ അടിസ്ഥാനത്തിൽ ഓപ്പറേഷൻ തിയേറ്ററിൽ അണുബാധയേൽക്കാതെ രോഗിയെ സംരക്ഷിക്കണം എന്നാണ്. അതിനുവേണ്ടിയാണ് ഓപ്പറേഷൻ തിയേറ്റർ സജ്ജമാക്കിയിരിക്കുന്നത്. അറ്റകുറ്റപ്പണി നടത്തേണ്ടിവന്നു തീയേറ്റർ അടച്ചിട്ടാൽ വിശദമായ പരിശോധന നടത്തി അണുബാധയില്ലെന്ന് ഉറപ്പാക്കിയാണ് തുറക്കുന്നത്. അണുബാധ ഒഴിവാക്കാൻ ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട പ്രോട്ടോക്കോളാണ് പിന്തുടരുന്നതെന്ന് മന്ത്രി വ്യക്തമാക്കി.
ഓപ്പറേഷൻ തിയേറ്ററിനുള്ളിൽ തലമറയ്ക്കുന്ന തരത്തിലുള്ള ശിരോവസ്ത്രവും നീളൻ കൈയുള്ള സ്‌ക്രമ്പ് ജാക്കറ്റുകളും ധരിക്കാൻ അനുവദിക്കണമെന്നാണ് മെഡിക്കൽ കോളേജിലെ ആറ് വിദ്യാർത്ഥിനികളുടെ ആവശ്യം.
Discussion about this post