ന്യൂഡൽഹി: ഇന്ത്യയാണ് തങ്ങളുടെ ഏറ്റവും വലിയ സുഹൃത്തെന്ന് അഭിപ്രായപ്പെട്ട് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ തുടക്കം കുറിച്ച മെയ്ക് ഇൻ ഇന്ത്യ ക്യാമ്പയ്ൻ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ ഉയർത്തുന്നതിൽ വലിയ പങ്കുവഹിച്ചിട്ടുണ്ടെന്നും അദ്ദേഹം പുടിൻ പറഞ്ഞു. മോസ്‌കോയിൽ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുന്നതിനിടെ ആയിരുന്നു പുടിന്റെ പരാമർശങ്ങൾ.
റഷ്യയുടെ ഏറ്റവും വലിയ സുഹൃത്താണ് ഇന്ത്യയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും. വർഷങ്ങൾക്ക് മുൻപ് അദ്ദേഹം തുടക്കം കുറിച്ച മെയ്ക് ഇൻ ഇന്ത്യ ക്യാമ്പെയ്ൻ രാജ്യത്തിന്റെ സാമ്പത്തിക രംഗം മെച്ചപ്പെടുത്തുന്നതിൽ നിർണായക പങ്കാണ് വഹിച്ചിട്ടുള്ളത്. ഈ ക്യാമ്പെയ്ൻ ഇപ്പോഴും വളരെ മികച്ച രീതിയിൽ പുരോഗമിക്കുന്നുണ്ടെന്നും പുടിൻ പറഞ്ഞു.
മോദി സർക്കാർ അധികാരത്തിലേറിയതിന് പിന്നാലെ രാജ്യത്തിന്റെ ജിഡിപിയിൽ വലിയ വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു പുടിന്റെ പ്രതികരണം. ഇതേ ക്യാമ്പെയ്ൻ റഷ്യയിൽ നടപ്പിലാക്കാൻ സാധിക്കുമോയെന്ന കാര്യവും അദ്ദേഹം കമ്പനികളുമായി ചേർന്ന് ആലോചിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.
1.4 ബില്യൺ ജനങ്ങളുള്ള ഇന്ത്യയ്ക്ക് ജിഡിപിയിൽ അഞ്ചാം സ്ഥാനമാണ് ഉള്ളത്. 3.7 ട്രില്യൺ ഡോറണാണ് രാജ്യത്തിന്റെ ജിഡിപി. വരും വർഷങ്ങളിൽ ഇന്ത്യയുടെ സാമ്പത്തിക മേഖല കൂടുതൽ ഉയർത്താനുള്ള നീക്കത്തിലാണ് മോദി സർക്കാർ.
Discussion about this post