Thursday, May 14, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

ഇന്ത്യ വിരുദ്ധ പ്രവർത്തനങ്ങളുടെ ആസ്ഥാനം ചൈനയോ പാകിസ്താനോ അല്ല! പിന്നെ? ഇസ്ലാമിക് സ്റ്റേറ്റ് സ്വപ്നത്തിന് വിലങ്ങു തടിയായി നിൽക്കുന്ന രണ്ട് രാജ്യങ്ങളാണ് ഇന്ത്യയും…; ജിതിൻ ജേക്കബിന്റെ പോസ്റ്റ് വൈറലാവുന്നു

by Brave India Desk
Jul 5, 2023, 10:16 pm IST
in Kerala
Share on FacebookTweetWhatsAppTelegram

കൊച്ചി: ഇന്ത്യ വിരുദ്ധ പ്രവർത്തനങ്ങളുടെ ആസ്ഥാനം പാകിസ്താൻ ആണെന്നും ചൈനയാണെന്നും വാദങ്ങൾ ഉള്ളവരുണ്ട്. ഖാലിസ്ഥാൻ തീവ്രവാദികൾ ഉള്ളത് കൊണ്ട് തന്നെ ബ്രിട്ടൻ,ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങൾക്ക് നേരെയും വിരൽ ചൂണ്ടുന്നവരുണ്ട്. എന്നാൽ ഈ രാജ്യങ്ങളൊന്നും തന്നെയല്ല യഥാർത്ഥത്തിൽ ഇന്ത്യ വിരുദ്ധ പ്രവർത്തനങ്ങളുടെ കേന്ദ്രമെന്ന് പറയുകയാണ് ജിതിൻ കെ ജേക്കബ്. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലായി മാറിക്കഴിഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

Stories you may like

സീനിയോറിറ്റി തള്ളി, അച്ചടക്കം പാലിച്ചിട്ടും അവഗണന; സതീശന്റെ വരവിൽ പൊട്ടിത്തെറിച്ച് രമേശ് ചെന്നിത്തല

സസ്‌പെൻസ് ഒടുങ്ങി; കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി വി.ഡി സതീശൻ, പ്രഖ്യാപനവുമായി ഹൈക്കമാൻഡ്

ഇന്ത്യ വിരുദ്ധ പ്രവർത്തനങ്ങളുടെ ആസ്ഥാനം എവിടെ ആണെന്ന് അറിയാമോ?
പാകിസ്ഥാൻ, ചൈന, ഖത്തർ എന്നൊക്കെയാകും മിക്കവരും കരുതുക. ഖാലിസ്ഥാൻ തീവ്രവാദികൾ ഉള്ളത് കൊണ്ട് കാനഡ, ബ്രിട്ടൻ, അമേരിക്ക, ഓസ്‌ട്രേലിയ എന്നൊക്കെ പറയുന്നവരും ഉണ്ടാകും.
യഥാർത്ഥത്തിൽ ഇന്ത്യ വിരുദ്ധ പ്രവർത്തനങ്ങളുടെ കേന്ദ്രം എന്നത് തുർക്കി എന്ന രാജ്യമാണ്. ഇന്ത്യക്കെതിരെ മാത്രമല്ല ഇസ്രായേലിനെതിരെയും നടക്കുന്ന ആക്രമണങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത് തുർക്കിയാണ്.
ഇസ്ലാമിക ലോകത്ത് സൗദിയുടെ അപ്രമാദിത്യം കുറഞ്ഞതോടെ പഴയ ഓട്ടോമൻ സാമ്രാജ്യം പുനസ്ഥാപിച്ച് കിഴക്കൻ യൂറോപ്പ്, വടക്കൻ ആഫ്രിക്ക, ഏഷ്യയിൽ ഇന്ത്യ വരെയുള്ള ഭൂരിഭാഗം എല്ലാം ചേർത്ത് ഒരു ഇസ്ലാമിക് ഖലീഫെറ്റ് സ്ഥാപിക്കുക എന്നതാണ് അവരുടെ ലക്ഷ്യം. അതായത് ഇസ്ലാമിക് സ്റ്റേറ്റ് രൂപീകരണം.
ഗ്രീസ്, സൈപ്രസ് മുതലായ രാജ്യങ്ങളിൽ ഇസ്രായേൽ പൗരന്മാർക്ക് നേരെയുള്ള ആക്രമണങ്ങൾ മിക്കതും ഇസ്രായേൽ അവരുടെ ഇന്റലിജിൻസ് സംവിധാനം ഉപയോഗിച്ച് ഈയിടെ തകർത്തിരുന്നത് വാർത്ത ആയിരുന്നു. ഈ ആക്രമണ ഗൂഡലോചനയിൽ പാകിസ്ഥാനും ഉണ്ടായിരുന്നു എന്ന് ഇസ്രായേൽ പറയുന്നു. മറ്റ് ഇസ്ലാമിക രാജ്യങ്ങളും തുർക്കിക്ക് പിന്തുണയും നൽകുന്നു.
തുർക്കിയുടെ നിലവിലെ ഭരണാധികാരി ഏർഡോഗന്റെ ഇസ്ലാമിക് സ്റ്റേറ്റ് സ്വപ്നത്തിന് വിലങ്ങു തടിയായി നിൽക്കുന്ന രണ്ട് രാഷ്ട്രങ്ങളാണ് ഇന്ത്യയും ഇസ്രായേലും. ഈ രണ്ട് രാജ്യങ്ങളെയും നേരിട്ടോ കൂട്ടമായോ ആക്രമിക്കാൻ പറ്റില്ല എന്ന് തുർക്കിക്ക് അറിയാം. അപ്പോൾ ഏക വഴി ഈ രാജ്യങ്ങൾക്ക് അകത്ത് പ്രശ്‌നങ്ങൾ സൃഷ്ടിച്ച് കലാപങ്ങൾ ഉണ്ടാക്കി അരാജാക്ത്വം സൃഷ്ടിക്കുക എന്നതാണ്.
ഇസ്രായേലിനെ പുറത്ത് നിന്നും ആക്രമിക്കാൻ കഴിയില്ല, അകത്തു കയറി കുത്തിത്തിരിപ്പ് ഉണ്ടാക്കി കലാപം ഉണ്ടാക്കാനും കഴിയില്ല. അതുകൊണ്ട് മറ്റു രാജ്യങ്ങളിൽ ജോലിയും, വ്യാപാരവും നടത്തുന്ന ഇസ്രായേലി പൗരന്മാരെ അവർ ടാർഗറ്റ് ചെയ്യുന്നു..
ഇന്ത്യയുടെ കാര്യത്തിൽ കശ്മീർ വഴിയുള്ള ഭീകര പ്രവർത്തനം ഏതാണ്ട് നിലച്ച മട്ടാണ്. മാവോയിസ്റ്റുകൾ എന്ന കമ്മ്യൂണിസ്റ്റ് ഭീകരവാദികൾ ഏറെക്കുറെ ഇല്ലാതായി. അവശേഷിക്കുന്നവർ ആകട്ടെ ആദിവാസികളെ തോക്ക് ചൂണ്ടി പേടിപ്പിച്ച് അവർക്ക് സർക്കാർ നൽകുന്ന റേഷൻ അരി പിടിച്ചു പറിച്ച് തിന്ന് വിപ്ലവം നടത്തുന്നു..!
അപ്പോൾ പിന്നെ ഇന്ത്യയിൽ അരാജകത്വം സൃഷ്ടിക്കാൻ ഉള്ള എളുപ്പവഴി മാധ്യമങ്ങളെയും, സാംസ്‌കാരിക നായകരെയും, സിനിമക്കാരെയും ഒക്കെ വിലക്കെടുത്ത് വ്യാജപ്രചാരണങ്ങൾ അഴിച്ചുവിട്ട് ന്യുനപക്ഷങ്ങൾക്കിടയിൽ ഇന്ത്യ വിരുദ്ധത ആളികത്തിക്കുക, ഇന്ത്യയുടെ സാംസ്‌കാരിക പാരമ്പര്യത്തെയും, പൈതൃകത്തെയും അവഹേളിക്കുക, ഇന്ത്യയിൽ ഒരു സാംസ്‌കാരിക അധിനിവേശം സ്ഥാപിക്കുക എന്നിവയൊക്കെയാണ്.
20 കൊല്ലം മുമ്പ് ഇല്ലാതിരുന്ന ഹലാലും, വസ്ത്രധാരണ രീതിയും, ഭക്ഷണ രീതിയും തന്നെ നോക്കിയാൽ മതി അത് മനസിലാക്കാൻ.
അതോടൊപ്പം ഇന്ത്യയുടെ അടിസ്ഥാന സൗകര്യ വികസനം തടസ്സപ്പെടുത്തി അതുവഴി ഉണ്ടാകുമായിരുന്ന വികസനവും തൊഴിൽ അവസരവും ഇല്ലാതാക്കി ജനസംഖ്യയുടെ 65% വരുന്ന ഇന്ത്യൻ യുവജനത തെരുവിൽ ഇറക്കുക എന്നിവയൊക്കെ ഇവരുടെ പദ്ധതിയാണ്.
തുർക്കി എന്ന രാജ്യം സാമ്പത്തീകമായി തകർന്നു കിടക്കുക ആണെങ്കിലും അവരുടെ ഓട്ടോമാൻ സ്വപ്നങ്ങൾക്ക് അതൊരു തടസമല്ല.
ഇതിപ്പോൾ പറയാൻ കാരണം, ഒരു ഇടത് – ഇസ്ലാമിക ഇംഗ്ലീഷ് പോർട്ടലിന്റെ ഉടമ കഴിഞ്ഞ ദിവസങ്ങളിൽ തുർക്കിയിൽ പോയതിന്റെ ഫോട്ടോസ് കാണുക ഉണ്ടായി. ഈ മഹതിയുടെ വാർത്ത പോർട്ടലിനെ കുറിച്ച് പറയുക ആണെങ്കിൽ പാകിസ്താന്റെ Dawn News പോർട്ടലിൽ പോലും ഇത്രയും ഇന്ത്യ വിരുദ്ധത കാണില്ല. അമ്മാതിരി വിഷം തുപ്പലും, കുത്തിത്തിരിപ്പുമാണ് അതിലുള്ളത്.
ഇവർ ഏത് നാട്ടുകാരി ആയിരിക്കും എന്ന് എടുത്ത് പറയേണ്ടല്ലോ. ഇതുപോലെ നിരവധി ഓൺലൈൻ ന്യൂസ് പോർട്ടലുകൾ ആണ് ഓരോ ദിവസവും പുതിയതായി എത്തുന്നത്. കേരളത്തിൽ തന്നെ നോക്കൂ, ആകെ 3.5 കോടി ജനങ്ങളുള്ള കേരളത്തിൽ നൂറുകണക്കിന് ഓൺലൈൻ ന്യൂസ് പോർട്ടലുകൾ ആണുള്ളത്. ഇതൊക്കെ കാണാൻ ഉള്ള ജനം കേരളത്തിൽ വേണ്ടേ?
പക്ഷെ ഈ പോർട്ടലുകൾ എല്ലാം ഭംഗിയായി നടക്കുന്നു. ഇവർക്ക് ഒരു സാമ്പത്തീക പ്രതിസന്ധിയും ഇല്ല. പോർട്ടൽ ഉടമകളും, എഡിറ്റർമാരും, ചാനൽ ജഡ്ജിമാരും വിദേശത്ത് കറങ്ങി നടക്കുന്നു. എവിടെ നിന്നാണ് ഇവർക്ക് പണം വരുന്നത്? ആരാണ് ഇതിന്റെ ഉടമകൾ? ഇവർക്ക് ഇത് തുടങ്ങാനുള്ള മൂലധനം എവിടെ നിന്ന് ലഭിച്ചു? ഇതെല്ലാം അന്വേഷിക്കേണ്ടതുണ്ട്.
പച്ചയ്ക്ക് വർഗീയതയും, ഇന്ത്യ വിരുദ്ധതയും കാണിച്ച മലയാളം വാർത്ത ചാനൽ കേന്ദ്ര സർക്കാർ നിരോധിച്ചിട്ടും, കോടതി വിധിയുടെ കരുത്തിൽ വീണ്ടും വിഷം തുപ്പുന്നത് കണ്ടിട്ടാണ് എന്ന് തോന്നുന്നു കേരളത്തിൽ ഇത്രയും ഓൺലൈൻ ന്യൂസ് പോർട്ടലുകൾ തുടങ്ങുന്നത്.
രജിസ്‌ട്രേഷൻ നൽകുന്നത് അല്ലാതെ ഈ ഓൺലൈൻ പോർട്ടലുകളുടെ പ്രവർത്തനങ്ങളെ കുറിച്ച് കേന്ദ്ര സർക്കാരിന്റെ പക്കൽ എന്തെങ്കിലും വിവരങ്ങൾ ലഭ്യമാണോ എന്ന് പോലും സംശമാണ്.
മലയാളം ചാനലുകൾ പച്ചയ്ക്ക് വർഗീയതയും, വ്യാജ വാർത്തകളും നൽകിയിട്ട് പോലും ഒരു നടപടിയും എടുക്കാൻ കേന്ദ്ര സർക്കാരിന് കഴിഞ്ഞില്ല എന്നോർക്കണം. ഇപ്പോഴും വ്യാജ വാർത്തകൾക്ക് നേര നടപടി എടുക്കാൻ കേന്ദ്ര സർക്കാരിന് ആകുന്നുമില്ല.
തുർക്കി പോലുള്ള രാജ്യങ്ങളിൽ ഇവർ പോകുന്നത് വെറും ഈന്തപ്പഴവും, അവാർഡും മോഹിച്ചല്ല എന്നത് പകൽ പോലെ വ്യക്തം. നിരോധിക്കപ്പെട്ട തീവ്രവാദ സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ നേതാക്കൾ നിരവധി തവണ തുർക്കി സന്ദർശിച്ചതായി NIA കണ്ടെത്തിയിരുന്നു.
മാധ്യമ പ്രവർത്തനം ഒക്കെ ഒരു മറ മാത്രമാണ് ഇക്കൂട്ടർക്ക്. ഇവരുടെ ലക്ഷ്യം നമ്മുടെ ചിന്തകൾക്കും അപ്പുറമാണ്.
ഇക്കണക്കിനു പോയാൽ കേരളത്തിൽ നിന്ന് കേരളത്തിൽ നിന്ന് തുർക്കിയുടെ തലസ്ഥാനമായ അങ്കാറയ്ക്ക് നേരിട്ട് വിമാന സർവീസ് തുടങ്ങുന്ന കാലം വിദൂരമല്ല.
ആകെയുള്ള ആശ്വാസം ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജൻസിയായ RAW ഇപ്പോൾ ഇസ്രായേലിന്റെ മൊസ്സാദിന്റെ പാതയിൽ ആയി എന്നത് മാത്രമാണ്. തുർക്കിയിൽ ‘അജ്ഞാതരുടെ ആക്രമണത്തിൽ….’ എന്ന തലകെട്ടിൽ വാർത്തകൾ ഒരിക്കൽ വരും എന്ന് പ്രത്യാശിക്കാം…

 

Tags: Communistjithin k jacob
Share9TweetSendShare

Latest stories from this section

കസ്റ്റമറെ പാഠം പഠിപ്പിക്കാൻ ഷെഫ് ചെയ്ത പണി: പൊട്ടറ്റോ ചിപ്‌സ് ഉണ്ടായ കഥ

കസ്റ്റമറെ പാഠം പഠിപ്പിക്കാൻ ഷെഫ് ചെയ്ത പണി: പൊട്ടറ്റോ ചിപ്‌സ് ഉണ്ടായ കഥ

കേരളത്തിന്റെ കടം കുറഞ്ഞുവരികയാണ്; സാമ്പത്തിക ഞെരുക്കത്തിന് കാരണം ബിജെപിയെന്ന് പിണറായി വിജയൻ

പിണറായി മത്സരിക്കേണ്ടതില്ലായിരുന്നു; പിബിയിൽ വിമർശനം, റിയാസിനെതിരെ പടയൊരുക്കം! സിപിഎമ്മിൽ പുകയുന്ന ആഭ്യന്തര കലഹം പുറത്തേക്ക്

പ്രതിഷേധവുമായി സിപിഎം; 364 ഹെക്ടർ ഭൂമി ‘ചിന്നക്കനാൽ റിസർവ്’ ആക്കാനുള്ള ഉത്തരവ് മരവിപ്പിച്ച് സർക്കാർ

വനം വകുപ്പിൽ ‘അഴിമതി മേള’; തിരഞ്ഞെടുപ്പ് ഫലത്തിന് മുൻപ് കേസുകൾ ഒതുക്കിത്തീർത്തു, വാച്ചർമാരുടെ പേരിൽ ലക്ഷങ്ങളുടെ തട്ടിപ്പ്!

ഡ്രൈവിംഗ് ടെസ്റ്റിൽ മാറ്റം,എച്ച് രീതി മാറ്റും,റിവേഴ്‌സ് പാർക്കിംഗ്; പുതിയ ടെസ്റ്റ് സ്റ്റൈൽ സൂചനകൾ നൽകി മന്ത്രി ഗണേഷ് കുമാർ

ഗണേഷ് കുമാറിന് പണി വരുന്നു! പ്രായപൂർത്തിയാകും മുൻപ് ലൈസൻസ്; 40 വർഷത്തിന് ശേഷം മോട്ടോർ വാഹന വകുപ്പിന്റെ നടപടി 

Discussion about this post

Latest News

മാലി  പ്രസിഡന്റിന്റെ അവിഹിത ബന്ധം റിപ്പോർട്ട് ചെയ്തു; രണ്ട് മാദ്ധ്യമപ്രവർത്തകർ ജയിലിൽ 

മാലി  പ്രസിഡന്റിന്റെ അവിഹിത ബന്ധം റിപ്പോർട്ട് ചെയ്തു; രണ്ട് മാദ്ധ്യമപ്രവർത്തകർ ജയിലിൽ 

സീനിയോറിറ്റി തള്ളി, അച്ചടക്കം പാലിച്ചിട്ടും അവഗണന; സതീശന്റെ വരവിൽ പൊട്ടിത്തെറിച്ച് രമേശ് ചെന്നിത്തല

സീനിയോറിറ്റി തള്ളി, അച്ചടക്കം പാലിച്ചിട്ടും അവഗണന; സതീശന്റെ വരവിൽ പൊട്ടിത്തെറിച്ച് രമേശ് ചെന്നിത്തല

ബംഗാളിൽ ഇനി 5 രൂപയ്ക്ക് ചോറും മീൻ കറിയും!;മമതയുടെ കള്ളപ്രചാരണത്തിന് ബിജെപിയുടെ തകർപ്പൻ മറുപടി

ബംഗാളിൽ ഇനി 5 രൂപയ്ക്ക് ചോറും മീൻ കറിയും!;മമതയുടെ കള്ളപ്രചാരണത്തിന് ബിജെപിയുടെ തകർപ്പൻ മറുപടി

സസ്‌പെൻസ് ഒടുങ്ങി; കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി വി.ഡി സതീശൻ, പ്രഖ്യാപനവുമായി ഹൈക്കമാൻഡ്

സസ്‌പെൻസ് ഒടുങ്ങി; കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി വി.ഡി സതീശൻ, പ്രഖ്യാപനവുമായി ഹൈക്കമാൻഡ്

‘ഇന്ത്യയുമായി അചഞ്ചലമായ ബന്ധം’ ; ഊർജ്ജ ഉടമ്പടികളിൽ ഒരു മാറ്റവും ഇല്ലെന്ന് റഷ്യൻ വിദേശകാര്യമന്ത്രി

‘ഇന്ത്യയുമായി അചഞ്ചലമായ ബന്ധം’ ; ഊർജ്ജ ഉടമ്പടികളിൽ ഒരു മാറ്റവും ഇല്ലെന്ന് റഷ്യൻ വിദേശകാര്യമന്ത്രി

പഞ്ചസാര കയറ്റുമതിക്ക് നിരോധനമേർപ്പെടുത്തി കേന്ദ്രം; ആഭ്യന്തര വിപണിയിൽ വില നിയന്ത്രിക്കാൻ കടുത്ത നടപടി

പഞ്ചസാര കയറ്റുമതിക്ക് നിരോധനമേർപ്പെടുത്തി കേന്ദ്രം; ആഭ്യന്തര വിപണിയിൽ വില നിയന്ത്രിക്കാൻ കടുത്ത നടപടി

കെ.സി വേണുഗോപാൽ മുഖ്യമന്ത്രിയായാൽ ഖജനാവിന് 75 കോടിയുടെ നഷ്ടം; എഐസിസി നീക്കം ഭരണഘടനാ വിരുദ്ധം; കടുത്ത നിലപാടുമായി ഭരണഘടനാ പഠന കേന്ദ്രം!

സസ്‌പെൻസ് ഒടുങ്ങുന്നു; കേരള മുഖ്യമന്ത്രിയെ ഇന്നറിയാം, കെസി വേണുഗോപാൽ സംഘത്തിനൊപ്പമില്ല

ഞങ്ങളുടെ ലക്ഷ്യം ഞങ്ങൾ നേടിക്കഴിഞ്ഞു ; വെടിനിർത്തൽ കരാർ അംഗീകരിക്കാൻ തയ്യാറാണെന്ന് ഇസ്രായേൽ

കുടുംബാംഗങ്ങളെക്കൊണ്ട് നിർബന്ധിത ലൈംഗികബന്ധം; ഹമാസിന്റേത് സമാനതകളില്ലാത്ത ക്രൂരതയെന്ന് ഇസ്രായേൽ റിപ്പോർട്ട്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies