കാൻബെറ: പ്രണയത്തിൽ നിന്ന് പിന്മാറിയ ഇന്ത്യൻ വംശജയായ യുവതിയെ ആൺസുഹൃത്ത് ജീവനോടെ കുഴിച്ചുമൂടി. ഓസ്‌ട്രേലിയയിലാണ് സംഭവം. കേബിൾ ഉപയോഗിച്ച് വരിഞ്ഞുകെട്ടിയിട്ട് ജീവനോടെയാണ് കുഴിച്ചുമൂടിയത്. പ്രണയാഭ്യർഥന നിരസിച്ചതിൻറെ പ്രതികാരമായാണ് 21 കാരിയായ ജാസ്മിൻ കൗറിനെ കൊലപ്പെടുത്തിയത്. സംഭവത്തിൽ ഇന്ത്യക്കാരനായ താരിക്‌ജോത് സിംഗ്(22) കുറ്റം സമ്മതിച്ചു. ഓസ്‌ട്രേലിയയിൽ നഴ്സിംഗ് വിദ്യാർത്ഥിനിയായിരുന്നു ജാസ്മിൻ കൗർ.
ഓസ്‌ട്രേലിയയിലെ ഫ്‌ലിൻഡേഴ്‌സ റേഞ്ചസിൽ 2021 മാർച്ചിലാണ് സംഭവം.കേസിന്റെ വിചാരണ നടക്കുമ്പോഴാണ്, പെൺകുട്ടിയെ ജീവനോടെയാണ് കുഴിച്ച് മൂടിയതെന്ന് പ്രതി വെളിപ്പെടുത്തിയത്. ഇയാൾക്ക് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചേക്കുമെന്നാണ് വിവരം.
പ്രണയബന്ധം തകർന്നത് താങ്ങാനാകാതെയാണ് തരിക്ജ്യോത് ജാസ്മീനെ കൊലപ്പെടുത്തിയതെന്നാണ് വിവരം. തരിക് ജാസ്മീനെ നിരന്തരം ശല്യപ്പെടുത്തിയിരുന്നെന്നും നിരവധി തവണ അനിഷ്ടം പ്രകടിപ്പിച്ചിട്ടും അയാൾ പിന്മാറിയില്ലെന്നും ജാസ്മീന്റെ മാതാപിതാക്കൾ ആരോപിച്ചിരുന്നു.മൊറലാന ക്രീക്കിലാണ് കൈകാലുകൾ കേബിൾ കൊണ്ട് ബന്ധിച്ച നിലയിലും ടേപ്പ് ഉപയോഗിച്ച് ഒട്ടിച്ച നിലയിലുമാണ് കുഴിച്ചിട്ട മൃതദേഹം കണ്ടെത്തിയത്.
Discussion about this post