തിരുവനന്തപുരം: ഏകീകൃത സിവിൽ കോഡുമായി ബന്ധപ്പെട്ട് ജൂലൈ 15 ന് സിപിഎം നടത്തുന്ന ദേശീയ സെമിനാറിൽ സമസ്ത നേതാവും. ദേശീയ സെമിനാറിൽ സമസ്തയുടെ പോഷക നേതാവും എസ് വൈ എസ് സംസ്ഥാന സെക്രട്ടറിയുമായ മുസ്തഫ മുണ്ടുപാറയെ ആണ് സിപിഎംം സംഘാടക സമിതി വൈസ് ചെയർമാനാക്കിയത്. തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎയ്ക്കും കോഴിക്കോട് കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ സിപി മുസാഫിർ അഹമ്മദിനും ഒപ്പമാണ് സമസ്ത നേതാവ് മുസ്തഫ മുണ്ടുപാറ ആണുള്ളത്.
എന്നാൽ സംഘാടക സമിതി വൈസ് ചെയർമാനാക്കിയത് തന്നോട് ചോദിച്ചിട്ടല്ലെന്ന് മുസ്തഫ മുണ്ടുപാറ പറഞ്ഞു. നേത്യത്വത്തോട് സംസാരിച്ചതിന് ശേഷം തുടർനടപടികൾ ഇന്ന് തന്നെ തീരുമാനിക്കുമെന്നും സമസ്തയുടെ മുഖപത്രമായ സുപ്രഭാതത്തിന്റെ സിഇഒ കൂടിയായ മുസ്തഫ മുണ്ടുപാറ വ്യക്തമാക്കി.
ഹജ്ജ് കമ്മിറ്റി അംഗമായ ഐ പി അബ്ദുസലാം മറ്റൊരു വൈസ് ചെയർമാനും സാഹിത്യകാരൻ കെ പി രാമനുണ്ണി ചെയർമാനുമാണ്. ഐയുഎംഎല്ലിനെ സെമിനാറിലേക്ക് ക്ഷണിച്ചിട്ടുണ്ടെങ്കിലും പങ്കെടുക്കുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. സെമിനാറിലേക്ക് കോൺഗ്രസിനെ ക്ഷണിച്ചിട്ടില്ലെന്നതാണ് ശ്രദ്ധേയം. പരിപാടിയിലേക്ക് ആരെയാണ് ക്ഷണിച്ചതെന്ന് അറിഞ്ഞതിന് ശേഷം മാത്രമേ പാർട്ടി പങ്കാളിത്തത്തെക്കുറിച്ച് ആലോചിക്കൂവെന്ന് ഐയുഎംഎൽ നേതാക്കൾ പറഞ്ഞു.
അതേസമയം, യുസിസിക്കെതിരായ പോരാട്ടം കോൺഗ്രസിന്റെ നേതൃത്വത്തിലായിരിക്കുമെന്ന് മുസ്സീംലീഗ് ദേശീയ ജനറൽ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. കോൺഗ്രസിന്റെ പിന്തുണയോടെ മാത്രമേ യുസിസിയെ പാർലമെന്റിൽ പരാജയപ്പെടുത്താൻ കഴിയൂ. യു.സി.സിയെ കോൺഗ്രസിന്റെ നേതൃത്വത്തിൽ സി.പി.എമ്മും മറ്റ് പാർട്ടികളും എതിർക്കുമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.
Discussion about this post