തിരുവനന്തപുരം : രാജ്യത്തിന് വേണ്ടി ജീവൻ ത്യാഗം ചെയ്ത മേജർ സന്ദീപ് ഉണ്ണികൃഷ്ണൻ ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങൾ നമുക്ക് പ്രചോദനമാകുമെന്ന് കേന്ദ്ര ഇലക്ട്രോണിക്‌സ് & വിവര സാങ്കേതിക സഹമന്ത്രി ശ്രീ രാജീവ് ചന്ദ്രശേഖർ . അദ്ദേഹത്തെപ്പോലുള്ള പോരാളികൾ ലക്ഷ്യബോധമുള്ള ജീവിതം നയിച്ചു. അത് അദ്ദേഹത്തെ വ്യത്യസ്തനാക്കി. സേവനം, സമഗ്രത, ഇന്ത്യ എന്ന ആശയത്തോടുള്ള പ്രതിബദ്ധത എന്നിവയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. എന്നാൽ വിഷലിപ്തമായ രാഷ്ട്രീയത്തിനും സമൂഹമാധ്യമങ്ങൾക്കുമിടയിൽ ഈ മൂല്യങ്ങൾ ദുർബലമായിപ്പോകുകയാണ്. അദ്ദേഹത്തിന് തന്റെ സഹ പൗരന്മാരോട് ഗാഢമായ അടുപ്പമുണ്ടായിരുന്നു. ഇത് നമുക്കെല്ലാവർക്കും പാഠമാകണമെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.
ഇന്ത്യൻ മിലിട്ടറി അക്കാദമിയുടെ 104-ാം ബാച്ചിൽ മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ സഹവിദ്യാർത്ഥിയായിരുന്ന കേണൽ എസ് ഡിന്നി ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ മാതാപിതാക്കൾ, കേന്ദ്ര സഹമന്ത്രിയുടെ നിർണായക സംഭാവനകൾക്ക് നന്ദി അറിയിച്ചു.
ചരിത്രത്തിലുടനീളം ഇന്ത്യൻ സൈനികർ നടത്തിയ ത്യാഗങ്ങൾ അംഗീകരിച്ച് യുദ്ധസ്മാരകങ്ങൾ സ്ഥാപിക്കുന്നതിനെക്കുറിച്ചും മന്ത്രി ചർച്ച ചെയ്തു. “കഴിഞ്ഞ 9 വർഷമായി നമ്മുടെ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ നാം രാജ്യത്തുടനീളം നിരവധി യുദ്ധ സ്മാരകങ്ങൾ നിർമ്മിച്ചു. ഇത് നമ്മുടെ സൈനികരുടെ യഥാർത്ഥ ത്യാഗത്തിനു മതിപ്പേകുന്നതിനുള്ള ആരാധനാലയമാണ് ” – മന്ത്രി കൂട്ടിച്ചേർത്തു.
തുടർന്ന് ശിവഗിരി മഠത്തിലെ ശ്രീനാരായണ ഗുരു മഹാ സമാധി മന്ദിരത്തിൽ എത്തിയ കേന്ദ്രസഹമന്ത്രി ശ്രദ്ധാഞ്ജലിയർപ്പിച്ചു. മഠത്തിലെ മുതിർന്ന ഉദ്യോഗസ്ഥരുമായും ശ്രീനാരായണ ഗുരു മഹാദേവന്റെ അനുയായികളുമായും അദ്ദേഹം ക്രിയാത്മക ചർച്ചകൾ നടത്തി. മഠം ജനറൽ സെക്രട്ടറി സ്വാമി ശുഭംഗാനന്ദ, സ്വാമി ഋതംഭരാനന്ദ, ശാരദാനന്ദ സ്വാമികൾ, സ്വാമി വിശാലാനന്ദ, സ്വാമി ഹംസതീർഥ എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
“ഗുരുദേവ സമാധി സന്ദർശനം തീർച്ചയായും അനുഗൃഹീതവും പ്രചോദനാത്മകവുമാണ്. മന്ത്രിയായി ചുമതലയേറ്റതിന് ശേഷമുള്ള ശിവഗിരി മഠത്തിലേക്കുള്ള എന്റെ ആദ്യ സന്ദർശനമാണിത്. പ്രധാനമന്ത്രി ശ്രീ മോദിയും ഇന്ത്യാ ഗവൺമെന്റും മഠത്തിനും സമൂഹത്തെ പ്രബുദ്ധമാക്കുന്നതിനുള്ള അതിന്റെ ശ്രമങ്ങൾക്കും എല്ലായ്‌പ്പോഴും പിന്തുണ നൽകിയിട്ടുണ്ട്” – അദ്ദേഹം പറഞ്ഞു.
കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖർ അമൃതപുരിയിൽ മാതാ അമൃതാനന്ദമയിയെയും സന്ദർശിച്ചു. സമൂഹത്തിന് പ്രയോജനകരമായ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള മഠത്തിന്റെ ശ്രമങ്ങളെക്കുറിച്ച് ഇരുവരും ചർച്ചചെയ്തു. സൈബർ സുരക്ഷയുടെ പ്രാധാന്യത്തെക്കുറിച്ചും ഗവേഷണത്തിലും ഉന്നത വിദ്യാഭ്യാസത്തിലും നിർമിത ബുദ്ധിയുടെ വികസനത്തിന്റെ കാര്യത്തിലും മന്ത്രി ഊന്നൽ നൽകി. പുതിയ ഇന്ത്യയെ രൂപപ്പെടുത്തുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഇന്ത്യാ ഗവൺമെന്റ് കൈക്കൊള്ളുന്ന നടപടികളെക്കുറിച്ചും അദ്ദേഹം ചർച്ചചെയ്തു. 54 കോളേജുകളിൽ നിന്നുള്ള വിദ്യാർഥികളുമായി ഇടപഴകിയതിന്റെയും സ്റ്റാർട്ടപ്പുകളോടുള്ള അവരുടെ ആവേശത്തിന് സാക്ഷ്യം വഹിച്ചതിന്റെയും നവീകരണത്തിനായുള്ള അവരുടെ പ്രേരണ രാജ്യത്തെ വികസനത്തിലേക്ക് നയിക്കുമെന്നതിന്റെയും വ്യക്തിപരമായ അനുഭവങ്ങളെക്കുറിച്ചും കേന്ദ്ര സഹമന്ത്രി സംസാരിച്ചു.
Discussion about this post