തിരുവനന്തപുരം: കേരളത്തിന്റെ സ്വപ്ന പദ്ധതിയെന്ന് വിഷേശിപ്പിക്കുന്ന വിഴിഞ്ഞം തുറമുഖത്തിന്റെ നിര്‍മാണോദ്ഘാടനവും തറക്കല്ലിടലും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിച്ചു. വിഴിഞ്ഞത്തിനടുത്ത് മുക്കോല ജങ്ഷനില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര ഷിപ്പിങ് മന്ത്രി നിതിന്‍ ഗഡ്കരി മുഖ്യാതിഥി ആയിരുന്നു. തുറമുഖ മന്ത്രി കെ.ബാബു അധ്യക്ഷത വഹിച്ചു.
അദാനി പോര്‍ട്സിന് 40 വര്‍ഷത്തേക്ക് തുറമുഖം നിര്മിച്ചുനടത്താനാണ് കരാര്‍. ഉദ്ഘാടനത്തില്‍ പങ്കെടുക്കാന്‍ ഗൗതം അദാനിയും മകനും അദാനി പോര്‍ട്സ് എക്സിക്യൂട്ടീവ് ഡയറക്ടറുമായ കരണ്‍ അദാനിയും ഉള്‍െപ്പടെ അദാനി ഗ്രൂപ്പിന്റെ പ്രമുഖര്‍ കഴിഞ്ഞ ദിവസംതന്നെ തലസ്ഥാനത്തെത്തിയിരുന്നു.
രാജഭരണകാലത്ത് വിഭാവനംചെയ്യുകയും മൂന്ന് പതിറ്റാണ്ടുകളായി വിവിധ സര്‍ക്കാരുകള്‍ നടപ്പാക്കാന്‍ ശ്രമിക്കുകയും ചെയ്ത പദ്ധതിയാണ് ഇപ്പോള്‍ യാഥാര്‍ത്ഥ്യമാകുന്നത്. ആരോപണവിധേയരായ മുഖ്യമന്ത്രിയും മന്ത്രി കെ.ബാബുവും മറ്റു മന്ത്രിമാരും പങ്കെടുത്തതില്‍ പ്രതിഷേധിച്ച് ചടങ്ങില്‍ പ്രതിപക്ഷം പങ്കെടുത്തില്ല.
നാല് വർഷമാണ് നിർമാണ കാലാവധിയെങ്കിലും സർക്കാർ സഹകരിച്ചാൽ 1000 ദിവസം അതായത് മൂന്നു വർഷം കൊണ്ട് പൂർത്തിയാക്കാമെന്നാണ് പദ്ധതിയിൽ പങ്കാളികളായ അദാനി ഗ്രൂപ്പിെൻറ വാഗ്ദാനം. വിഴിഞ്ഞം ഇൻറർനാഷനൽ ഡീപ് വാട്ടർ മൾട്ടിപർപസ് സീപോർട്ട് എന്ന് പേരിട്ട പദ്ധതിയുടെ ആകെ ചെലവ് 7,525 കോടി രൂപയാണ്.
കേരളം 2,280 കോടി രൂപയും കേന്ദ്രസർക്കാർ മൂലധനത്തിന് ഉപരി തുകയായി 817.8 കോടി രൂപയും മുടക്കും. ബാക്കി തുക അദാനി പോർട്സ് ആണ് വഹിക്കുക. സർക്കാറിന് ഏഴാംവർഷം മുതൽ വരുമാനം ലഭിക്കും. സ്?പീക്കര്‍ എന്‍. ശക്തന്, മന്ത്രിമാരായ വി.കെ. ഇബ്രാഹിംകുഞ്ഞ്, പി.ജെ. ജോസഫ്, രമേശ് ചെന്നിത്തല, കെ.പി. മോഹനന്, ഷിബു ബേബി ജോണ്‍, അനൂപ് ജേക്കബ്, വി.എസ്?. ശിവകുമാര്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന് തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു. അദാനി വിഴിഞ്ഞം പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടറും സി.ഇ.ഒയുമായ സന്തോഷ്കുമാര്‍ മഹാപാത്ര പദ്ധതിയെ കുറിച്ച് വിശദീകരിച്ചു.
Discussion about this post