തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിനടക്കം കബോട്ടാഷ് നിയമത്തില്‍ ഇളവ് നല്‍കുമെന്ന് കേന്ദ്ര ഷിപ്പിങ് മന്ത്രി നിതിന്‍ ഗഡ്കരി. വിഴിഞ്ഞം തുറമുഖത്തിന്റെ നിര്‍മാണോദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇളവ് നല്‍കികൊണ്ടുള്ള 1ഉത്തരവ് 15 ദിവസത്തിനകമുണ്ടാകും.
രാജ്യത്ത് പ്രതിസന്ധിയിലുള്ള എല്ലാ തുറമുഖങ്ങള്‍ക്കും ഇളവ് ബാധകമാക്കും. വിഴിഞ്ഞം പദ്ധതിയുടെ 20 ശതമാനം കേന്ദ്രം വഹിക്കും. ജലഗതാഗതരംഗത്ത് സംസ്ഥാനവുമായി ചേര്‍ന്ന് ജോയന്റ് കമ്പനി രൂപവത്കരിക്കാന്‍ കേന്ദ്രം ഒരുക്കമാണെന്നും എന്നാല്‍ നല്ലൊരു ഉദ്യോഗസ്ഥനെ ഇതിനായി നിയമിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഉള്‍നാടന്‍ ജലഗതാഗത വികസനത്തിന് ആവശ്യമായ ഫണ്ട് അനുവദിക്കാന്‍ തയാറാണ്. ചൈനയും ജപ്പാനും ദക്ഷിണകൊറിയയുമടക്കമുള്ള രാജ്യങ്ങളില്‍ 50 ശതമാനത്തോളം ജലഗതാഗതം ഉപയോഗപ്പെടുത്തുന്നുണ്ട്. കേരളത്തിന് റോഡ് നിര്‍മാണത്തിന് പണം അനുവദിക്കാന്‍ തയാറാണ്. എന്നാല്‍, റോഡുകള്‍ക്ക് സ്ഥലമേറ്റെടുക്കുന്നത് കേരളത്തില്‍ വലിയ പ്രശ്നമാണ്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അടിയന്തര പരിഹാരം കാണണം- അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയിലെ ഒരു തുറമുഖത്ത് നിന്ന് മറ്റൊരു തുറമുഖത്തേക്ക് ചരക്കുകള്‍ അയക്കുന്നതിന് വിദേശ ഷിപ്പിങ് കമ്പനികളെ വിലക്കുന്നതാണ് കബോട്ടാഷ് നിയമം. നാല് വര്‍ഷമാണ് നിര്‍മാണ കാലാവധിയെങ്കിലും സര്‍ക്കാര്‍ സഹകരിച്ചാല്‍ 1000 ദിവസം അതായത് മൂന്നു വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കാമെന്നാണ് പദ്ധതിയില്‍ പങ്കാളികളായ അദാനി ഗ്രൂപ്പിെന്റ വാഗ്ദാനം. വിഴിഞ്ഞം ഇന്റര്‍നാഷനല്‍ ഡീപ് വാട്ടര്‍ മള്‍ട്ടിപര്‍പസ് സീപോര്‍ട്ട് എന്ന് പേരിട്ട പദ്ധതിയുടെ ആകെ ചെലവ് 7,525 കോടി രൂപയാണ്. കേരളം 2,280 കോടി രൂപയും കേന്ദ്രസര്‍ക്കാര്‍ മൂലധനത്തിന് ഉപരി തുകയായി 817.8 കോടി രൂപയും മുടക്കും. ബാക്കി തുക അദാനി പോര്‍ട്സ്? ആണ് വഹിക്കുക. സര്‍ക്കാറിന് ഏഴാംവര്‍ഷം മുതല്‍ വരുമാനം ലഭിക്കും.
അദാനി ഗ്രൂപ്പിെന്റ ഇന്ത്യയിലെ ഒമ്പതാമത്തെ തുറമുഖമാണ് വിഴിഞ്ഞത്തേത്. കഴിഞ്ഞ ചിങ്ങം ഒന്നിനാണ് തുറമുഖ നിര്‍മാണത്തിന് അദാനി ഗ്രൂപ്പുമായി സര്‍ക്കാര്‍ കരാര്‍ ഒപ്പിട്ടത്. നവംബര്‍ ഒന്നിന് നിര്‍മാണം തുടങ്ങാനായിരുന്നു തീരുമാനമെങ്കിലും തദ്ദേശ തെരഞ്ഞെടുപ്പ് നീണ്ടതോടെ ഉദ്ഘാടനം മാറ്റിവെച്ചു. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് മുന്നോടിയായുള്ള ഡ്രഡ്ജിങ് ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ അദാനി ഗ്രൂപ്പിെന്റ മേല്‍നോട്ടത്തില്‍ തുടങ്ങിയിട്ടുണ്ട്.
Discussion about this post