കൊൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ വസതിയിലേക്ക് അതിക്രമിച്ച് കടക്കാൻ ശ്രമം. സംഭവത്തിൽ യുവാവിനെ പോലീസ് പിടികൂടി. കൊൽക്കത്ത സ്വദേശിയായ ഷെയ്ഖ് നൂർ അലമാണ് മമതാ ബാനർജിയുടെ ഔദ്യോഗിക വസതിയിലേക്ക് അതിക്രമിച്ച് കടക്കാൻ ശ്രമിച്ചത്.
രാവിലെയോടെയായിരുന്നു സംഭവം. കാറിൽ എത്തിയ ഇയാൾ സുരക്ഷാ ഉദ്യോഗസ്ഥരെ ആക്രമിച്ച് വീടിനുള്ളിലേക്ക് കടക്കാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ ഷെയ്ഖിനെ സുരക്ഷാ ഉദ്യോഗസ്ഥർ അതിസാഹസികമായി കീഴടക്കി.
ഇയാളുടെ പക്കൽ നിന്നും കത്തിയും സ്‌ഫോടക വസ്തുക്കളും കണ്ടെടുത്തു. മമതാ ബാനർജിയെ അപായപ്പെടുത്തുക ലക്ഷ്യമിട്ടാണ് ഇയാൾ എത്തിയതെന്നാണ് സൂചന. സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണ്.
ഇയാളുടെ പക്കൽ നിന്നും നിരവധി തിരിച്ചറിയൽ രേഖകളും പിടികൂടിയിട്ടുണ്ട്. ഇത് വിശദമായി പരിശോധിച്ചുവരികയാണ്. ഭീകര സംഘടനകളുമായി ഇയാൾക്ക് ബന്ധമുണ്ടോയെന്നത് ഉൾപ്പെടെ പരിശോധിച്ചുവരികയാണ്. പോലീസിന്റെ സ്റ്റിക്കർ പതിപ്പിച്ച കാറിലാണ് ഷെയ്ഖ് എത്തിയത് എന്നാണ് പോലീസ് പറയുന്നത്. ഇതുമായി ബന്ധപ്പെട്ടും അന്വേഷണം പുരോഗമിക്കുകയാണ്.
Discussion about this post