ഇസ്ലാമാബാദ്: പാകിസ്താനിൽ ന്യൂനപക്ഷങ്ങൾക്കെതിരായ അക്രമങ്ങൾ വർദ്ധിക്കുന്നു. സിന്ധ് പ്രവിശ്യയിലെ ഒരു ഹിന്ദു വ്യവസായിയുടെ മൂന്ന് പെൺമക്കള മതപരിവർത്തനം നടത്തി നിക്കാഹ് ചെയ്തു. തട്ടിക്കൊണ്ടുപോയ അതേ പുരുഷന്മാർ പെൺകുട്ടികളെ ഇസ്ലാം മതത്തിലേക്ക് പരിവർത്തനം നടത്തി ബലമായി വിവാഹം കഴിക്കുകയായിരുന്നു. പറക്കമുറ്റാത്ത മക്കളെ നഷ്ടപ്പെട്ട വേദനയിലാണ് പിതാവ്.
ഹിന്ദു വ്യവസായിയായ ലീലാ റാമിന്റെ മകളായ ചാന്ദ്നി, റോഷ്നി, പരമേഷ് കുമാരി എന്നിവരെയാണ് തട്ടിക്കൊണ്ടുപോയത്. മദ്ധ്യവയസ്‌കരായ ആളുകളാണ് കുട്ടികെ കടത്തിയത്. തുടർന്ന് മതപരിവർത്തനം നടത്തി ഇവർ കുട്ടികളെ വിവാഹം ചെയ്യുകയായിരുന്നു.സംഭവത്തിൽ പോലീസിനും ബന്ധപ്പെട്ട അധികാരികൾക്കും പരാതി നൽകിയെങ്കിലും കേസെടുക്കാതെ സംഭവം കണ്ടില്ലെന്ന് നടിക്കുകയാണ്. മക്കളെ തിരിച്ചു കിട്ടാനായി ഇനി ആരെ സമീപിക്കുമെന്ന ആശങ്കയിലാണ് ലീലാ റാം.
ഒരു ഓൺലൈൻ ഗെയിം പ്ലാറ്റ്ഫോം വഴി സൗഹൃദം സ്ഥാപിച്ച സച്ചിൻ മീണ എന്ന ഹിന്ദു പുരുഷനൊപ്പം ജീവിക്കാൻ പാകിസ്താൻ യുവതിയും നാല് കുട്ടികളുടെ അമ്മയുമായ സീമ ഹൈദർ ഇന്ത്യയിലേക്ക് കടന്നിരുന്നു. ഇതിന് പിന്നാലെയാണ് തട്ടിക്കൊണ്ടുപോകൽ സംഭവം അരങ്ങേറിയത്. സീമയുടെ വാർത്ത വൈറലായതിന് ശേഷം, പാകിസ്താനിലെ ഹിന്ദുക്കളോട് പ്രതികാരം ചെയ്യുമെന്ന് വിവിധ സംഘടനകൾ ഭീഷണി മുഴക്കിയിരുന്നു. രാത്രിയുടെ മറവിൽ രണ്ട് പുരാതന ക്ഷേത്രങ്ങൾ തകർത്താണ് കൊള്ളക്കാർ പ്രതികാരത്തിന് തുടക്കമിട്ടത്.
Discussion about this post