ഇരിട്ടി: കണ്ണൂർ ഇരിട്ടിയിൽ ആയുധങ്ങളുമായി കമ്യൂണിസ്റ്റ് ഭീകരര സംഘം.അയ്യങ്കുന്ന് ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന വാളത്തോടാണ് സായുധരായ കമ്യൂണിസ്റ്റ് ഭീകര സംഘം ലഘുലേഖ വിതരണം ചെയ്യാൻ എത്തിയത്. സിപിഐ മാവോയിസ്റ്റ് കബനീ ദളം നേതൃത്വമാണ് എത്തിയത്.
പത്ത് മിനിറ്റോളം പ്രസംഗിച്ചതിന് ശേഷം ലഘുലേഖയും വിതരണം ചെയ്താണ് ഇവർ മടങ്ങിയത്. സംഘത്തിൽ മൂന്ന് പുരുഷന്മാരും രണ്ട് വനിതകളുമാണ് ഉണ്ടായിരുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയും മുഖ്യമന്ത്രി പിണറായി വിജയനും റേഷൻ വ്യാപാരത്തിൽ പ്രതിസന്ധി സൃഷ്ടിച്ചു. ഇത് കാരണം സാധാരണക്കാരായ ആദിവാസികൾ ദാരിദ്രത്തിലായി. ഇതിനെതിരെ പോരാടണം, പ്രതിഷേധിക്കണം, സായുധ വിപ്ലവം നടത്തണം’- എന്നാണ് സ്ഥലത്തെത്തിയ കമ്യൂണിസ്റ്റ് ഭീകരർ നാട്ടുകാരോട് പറഞ്ഞത്.
അരമണിക്കൂറോളം ടൗണില്‍ ചെലവഴിച്ച കമ്യൂണിസ്റ്റ് ഭീകരർ നാട്ടുകാര്‍ക്ക് ഹസ്തദാനവും നല്‍കി. കഴിഞ്ഞ മാസം 16 ന് എടപ്പുഴയിലെത്തിയ സംഘം തന്നെയാണെന്ന് സൂചന
സ്ഥലത്ത് പോലീസും തണ്ടർബോൾട്ടും സംയുക്തമായി തിരച്ചിൽ നടത്തുകയാണ്.
Discussion about this post