ലഖ്നൗ: മ്യാന്മറിൽ നിന്നും ബംഗ്ലാദേശിൽ നിന്നും അനധികൃതമായി ഇന്ത്യയിലേക്ക് കടന്ന 74 റോഹിംഗ്യൻ മുസ്ലീങ്ങളെ ഉത്തർ പ്രദേശ് പോലീസിന്റെ ഭീകര വിരുദ്ധ സേന അറസ്റ്റ് ചെയ്തു. ഉത്തർ പ്രദേശിന്റെ പടിഞ്ഞാറൻ ജില്ലകൾ ലക്ഷ്യമാക്കി യാത്ര ചെയ്യുകയായിരുന്ന ഇവരെ വ്യക്തമായ ഇന്റലിജൻസ് വിവരങ്ങളുടെ അടിസ്ഥാനത്തിൽ പോലീസ് പിടികൂടുകയായിരുന്നു.
മഥുര, അലിഗഢ്, ഹാപൂർ, ഗാസിയാബാദ്, മീററ്റ്, സഹരൺപൂർ എന്നിവിടങ്ങളിൽ നടത്തിയ വ്യാപകമായ പരിശോധനകളിലാണ് റോഹിംഗ്യകൾ പിടിയിലായത്. പിടിയിലായവരിൽ 55 പുരുഷന്മാരും 14 സ്ത്രീകളും പ്രായപൂർത്തിയാകാത്ത 5 പേരും ഉൾപ്പെടുന്നു.
മതിയായ രേഖകളില്ലാതെ സംസ്ഥാനത്ത് കടക്കുന്നവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് പോലീസിന് അദ്ദേഹം ശക്തമായ നിർദ്ദേശവും നൽകിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് നടപടി എന്നാണ് വിവരം.
Discussion about this post