മുംബൈ: മഹാരാഷ്ട്രയിൽ വൻ സ്‌ഫോടനത്തിന് പദ്ധതിയിട്ട ഭീകരർ അറസ്റ്റിൽ. ഭീകര സംഘടനയായ അൽ സഫയിൽ ചേർന്ന് പ്രവർത്തിക്കുന്ന ഷാനവാസ്, മൊഹ്ദ് ഇമ്രാൻ, മൊഹ്ദ് യൂസഫ് ഖാൻ, മൊഹ്ദ് യൂനസ് മൊഹ്ദ് എന്നിവരാണ് അറസ്റ്റിലായത്. പൂനെ നഗരത്തിൽ വൻ സ്‌ഫോടനത്തിനായിരുന്നു ഇവർ പദ്ധതിയിട്ടിരുന്നത്.
ഷാനവാസ് ഒഴികെയുള്ളവരാണ് സംഭവത്തിൽ ആദ്യം അറസ്റ്റിലായത്. പൂനെയിൽ നിന്നും മൂന്ന് പേരും ചേർന്ന് സൈക്കിളുകൾ മോഷ്ടിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ആയിരുന്നു ഇവർ പിടിയിലായത്. പോലീസിനോട് ഇവർ ആദ്യം ഹിന്ദു പേരുകൾ ആയിരുന്നു പറഞ്ഞിരുന്നത്. എന്നാൽ വിശദമായ അന്വേഷണത്തിൽ ഇവരുടെ യഥാർത്ഥ വിവരങ്ങൾ പോലീസിന് ലഭിച്ചു.
ഇതേ തുടർന്ന് പ്രതികളെ വിശദമായി ചോദ്യം ചെയ്തപ്പോഴായിരുന്നു സത്യം പുറത്തുവന്നത്. പൂനെയിൽ വൻ സ്‌ഫോടനം ആസൂത്രണം ചെയ്തുവരികയായിരുന്നു പ്രതികൾ ചേർന്ന്. ഇതിനിടെയാണ് പിടിയിലായത്. ഷാനവാസ് ആണ് മുഖ്യ സൂത്രധാരൻ. ചോദ്യം ചെയ്യലിനിടെ മറ്റ് പ്രതികൾ ഷാനവാസിന്റെ പേര് വെളിപ്പെടുത്തിയത്. ഇതോടെ ഇയാളെയും അറസ്റ്റ് ചെയ്യുകയായിരുന്നു. ഗോണ്ടയിൽ നിന്നും ഭീകര വിരുദ്ധ സ്‌ക്വാഡാണ് ഷാനവാസിനെ അറസ്റ്റ് ചെയ്തത്.
ബോംബ് നിർമ്മിയ്ക്കുന്നതിനും സ്‌ഫോടനത്തിനും പ്രതികൾക്ക് പരിശീലനം ലഭിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. പൂനെ, കൊലപൂർ, സരാര എന്നിവിടങ്ങളിലെ കാടുകളിലായിരുന്നു ഇവർ പരിശീലിച്ചത്. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചു.
Discussion about this post