തിരുവനന്തപുരം: മറുനാടൻ മലയാളി എഡിറ്റർ സാജൻ സ്‌കറിയയ്‌ക്കെതിരെ വീണ്ടും കേസ്. പോലീസിന്റെ വയർലെസ് ചോർത്തിയെന്ന പരാതിയിലാണ് വീണ്ടും കേസ് എടുത്തത്. പി.വി അൻവർ എംഎൽഎയാണ് ഇക്കാര്യം ചൂണ്ടിക്കാട്ടി പോലീസിന് പരാതി നൽകിയത്.
സംസ്ഥാന പോലീസ് മേധാവിയ്ക്ക് നൽകിയ പരാതിയിലാണ് നടപടി. പോലീസ് മേധാവിയുടെ നിർദ്ദേശ പ്രകാരം തിരുവനന്തപുരം സൈബർ ക്രൈം പോലീസാണ് കേസ് എടുത്തത്. ഔദ്യോഗിക രഹസ്യനിയമം, ടെലിഗ്രാഫ് ആക്ട്, ഐടി ആക്ട് എന്നിവ പ്രകാരമാണ് ഷാജൻ സ്‌കറിയയ്‌ക്കെതിരെ കേസ് എടുത്തത്.
രാജ്യസുരക്ഷയെപോലും ബാധിക്കുന്ന കാര്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് എംഎൽഎ പരാതി നൽകിയത്. പ്രധാനമന്ത്രിയ്ക്കും എംഎൽഎ പരാതി നൽകിയിട്ടുണ്ട്. പോലീസിന്റെയും കേന്ദ്ര സേനകളുടെയും വയർലെസ്, ഫോൺ, ഇ-മെയിൽ എന്നിവ ഹാക്ക് ചെയ്യാനുള്ള സംവിധാനങ്ങൾ ഷാജൻ സ്‌കറിയയുടെ പക്കൽ ഉണ്ടെന്നാണ് അൻവറിന്റെ പരാതിയിൽ പറയുന്നത്. ഇക്കാര്യത്തിൽ വിശദമായി അന്വേഷണം നടത്തണമെന്നും പരാതിയിൽ ആവശ്യമുണ്ട്.
Discussion about this post