ചെന്നൈ : വാഹന പരിശോധനയ്ക്കിടെ അക്രമം നടത്തിയ രണ്ടു ഗുണ്ടകളെ പോലീസ് വെടിവെച്ച് കൊന്നു. ചെന്നൈയിൽ ആണ് സംഭവം. പോലീസ് വാഹന പരിശോധന നടത്തുന്നതിനിടെ ഈ ഗുണ്ടകൾ സഞ്ചരിച്ചിരുന്ന വാഹനം പോലീസ് വാഹനത്തിൽ വന്നിടിക്കുകയായിരുന്നു. തുടർന്ന് രണ്ടു ഗുണ്ടകൾ ചേർന്ന് പോലീസിനെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തുകയും പോലീസിന് നേരെ ആക്രമണം നടത്തുകയും ചെയ്തു. ഇതിനെ തുടർന്നാണ് പോലീസ് സ്വയരക്ഷാർത്ഥം വെടിവച്ചതെന്ന് പറയപ്പെടുന്നു.
ഇന്ന് പുലർച്ചെ ആണ് ചെന്നൈ താംബരത്തിന് സമീപമുള്ള ഗുടുവാഞ്ചേരിയിൽ പോലീസ് വെടിവെപ്പിൽ രണ്ടു ഗുണ്ടകൾ കൊല്ലപ്പെടുന്നത്. വിനോദ്, രമേഷ് എന്നിവരാണ് കൊല്ലപ്പെട്ടിട്ടുള്ളത്.
ഗുണ്ടകൾ സഞ്ചരിച്ച വാഹനത്തിൽ നാലുപേരായിരുന്നു ഉണ്ടായിരുന്നത്. രണ്ടുപേർ ഓടി രക്ഷപ്പെട്ടെന്നാണ് പറയുന്നത്.
പോലീസിനെ ആക്രമിച്ചതിനാലാണ് ഇവരെ വെടിവെച്ചതെന്നും പരിക്കേറ്റ ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടെന്നും ആണ് അഡിഷണൽ പോലീസ് കമ്മീഷണർ പി മൂർത്തി അറിയിക്കുന്നത്. കൊല്ലപ്പെട്ട രണ്ടുപേരും മുൻപ് കൊലപാതക കേസുകളിലും ആക്രമണ കേസുകളിലും ഉൾപ്പെട്ടവരാണെന്ന് പോലീസ് പറയുന്നു. സംഭവത്തിൽ ഒരു സബ് ഇൻസ്പെക്ടർക്ക് പരിക്കേറ്റിട്ടുണ്ട്. അദ്ദേഹത്തെ ക്രോംപേട്ടിലെ സർക്കാർ ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Discussion about this post