ചെന്നൈ: പഴനി ക്ഷേത്രത്തിൽ ജാതിമത ഭേദമന്യെ എല്ലാവർക്കും പ്രവേശനം അനുവദിക്കണമെന്ന് സിപിഎം. ക്ഷേത്രത്തിലെ അഹിന്ദുക്കൾക്ക് പ്രവേശനമില്ല എന്ന ബോർഡ് നീക്കണമെന്നാണ് സിപിഎമ്മിന്റെ ആവശ്യം.
ക്ഷേത്രത്തിൽ ഹിന്ദുക്കൾക്ക് മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളൂ എന്ന ബോർഡ് തിരികെ വെക്കാൻ മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. അറ്റകുറ്റപ്പണികൾക്കായി ക്ഷേത്രത്തിലെ ബോർഡ് നീക്കം ചെയ്തിരുന്നു. ഇതിനെ തുടർന്ന് ചില അഹിന്ദുക്കൾ ക്ഷേത്ര പരിസരത്ത് കയറാൻ ശ്രമിച്ചിരുന്നു. ഇതിനെ തുടർന്ന് ക്ഷേത്ര പരിസരത്ത് തർക്കമുണ്ടായിരുന്നു. ഈ സാഹചര്യത്തിലായിരുന്നു ബോർഡ് തിരികെ വെക്കാൻ കോടതി ഉത്തരവിട്ടത്.
മധുര ബെഞ്ചിന്റെ ഈ ഉത്തരവിനെതിരെ തമിഴ്നാട് സർക്കാർ അപ്പീൽ പോകണമെന്ന് സിപിഎം ആവശ്യപ്പെടുന്നു. എല്ലാ വിഭാഗത്തിലുമുള്ള ആൾക്കാർക്ക് ക്ഷേത്രത്തിൽ പ്രവേശനം അനുവദിക്കണം. ഇത്തരത്തിലുള്ള ഒരു വിലക്ക് അവിടെ പാടില്ല എന്നും സിപിഎം പറയുന്നു.
Discussion about this post