ന്യൂഡൽഹി: ചരിത്രം കുറിച്ച് ഇന്ത്യൻ റെയിൽവേ. അമൃത് ഭാരത് പദ്ധതിയിൽ രാജ്യത്തെ 508 റെയിൽവേ സ്റ്റേഷനുകളുടെ നവീകരണ പ്രവർത്തനങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കം കുറിച്ചു. റെയിൽവെയുടെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഇത്രയും സ്റ്റേഷനുകളുടെ നവീകരണ പ്രവർത്തനങ്ങൾക്ക് ഒരുമിച്ച് തുടക്കം കുറിക്കുന്നത്.
വീഡിയോ കോൺഫറൻസിങ് വഴിയാണ് പ്രധാനമന്ത്രി ഉദ്ഘാടനം നിർവഹിച്ചത്. രാജ്യത്തെ റെയിൽവേയുടെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുകയും പൊതുജനങ്ങൾക്ക് മികച്ച സൗകര്യങ്ങൾ ഒരുക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. പ്രാദേശിക സംസ്‌കാരം, പൈതൃകം, വാസ്തുവിദ്യ എന്നിവയ്ക്ക് പ്രാധാന്യം നൽകിയുള്ള രൂപകല്പനയാണ് സ്റ്റേഷനുകൾക്ക് നൽകുകയെന്ന് അദ്ദേഹം പറഞ്ഞു.
പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കായി 24, 470 കോടി രൂപയാണ് ചിലവ് പ്രതീക്ഷിക്കുന്നത്. 2025 ഓടെ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുകയാണ് ലക്ഷ്യം. ആധുനീക പ്രതീക്ഷകളുടെയും പാരമ്പര്യ പൈതൃകങ്ങളുടെയും അടയാളങ്ങളാകും പദ്ധതിയിലൂടെ നവീകരിക്കപ്പെടുന്ന ഓരോ റെയിൽവേ സ്‌റ്റേഷനുകളുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
കേരളത്തിലെ സ്റ്റേഷനുകളും പദ്ധതിയിലുണ്ട്. ഷൊർണൂർ, വടകര, പയ്യന്നൂർ, തിരൂർ, കാസർഗോഡ് എന്നീ സ്റ്റേഷനുകളിൽ ഏകദേശം 120കോടിയുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ ആണ് നടക്കുക. പദ്ധതി പൂർത്തീകരിക്കുന്നതോടെ ഏകദേശം 2200കോടി രൂപയോളം മുടക്കി കേരളത്തിലെ 37 സ്റ്റേഷനുകളാണ് അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നത്.
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ റെയിൽവേ വികസനത്തിനും തന്റെ സർക്കാർ വലിയ മുൻഗണനയാണ് നൽകുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. 27 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായിട്ടാണ് 508 സ്റ്റേഷനുകൾ പദ്ധതിയുടെ ഭാഗമാകുക. ഏറ്റവും കൂുടുതൽ സ്റ്റേഷനുകൾ യുപിയിലും രാജസ്ഥാനിലുമാണ്.
ഉത്തർപ്രദേശ്, രാജസ്ഥാൻ 55
ബീഹാർ 49
മഹാരാഷ്ട്ര 44
പശ്ചിമ ബംഗാൾ 37
മധ്യപ്രദേശ് 34
അസം 32
ഒഡീഷ 25
പഞ്ചാബ് 22
ഗുജറാത്ത്, തെലങ്കാന 21
ജാർഖണ്ഡ് 20
ആന്ധ്രാപ്രദേശ്, തമിഴ്നാട് 18
ഹരിയാന 15
കർണാടക 13
Discussion about this post