ന്യൂഡൽഹി: രാജ്യത്തിന്റെ വികസന നേട്ടങ്ങൾ എണ്ണിപ്പറയാൻ അടുത്ത തവണയും ചെങ്കോട്ടയിൽ എത്തുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരാമർശത്തിനെ കുറ്റപ്പെടുത്തി കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ.അടുത്തവർഷം ഒരിക്കൽക്കൂടി അദ്ദേഹം പതാകയുയർത്തും. അത് അദ്ദേഹത്തിന്റെ വീട്ടിൽവെച്ചായിരിക്കുമെന്ന് മല്ലികാർജ്ജുൻ ഖാർഗെ പറഞ്ഞു.
ജനങ്ങളുടെ അനുഗ്രഹമുണ്ടെങ്കിൽ അടുത്ത തവണയും ഓഗസ്റ്റ് 15 ന് ചെങ്കോട്ടയിൽ വച്ച് രാജ്യത്തിന്റെ വികസനങ്ങളും നേട്ടങ്ങളും നിങ്ങളുടെ മുന്നിൽ അവതരിപ്പിക്കുമെന്നായിരുന്നു പ്രധാനമന്ത്രിയുടെ പരാമർശം. അടുത്ത വർഷം ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് മൂന്നാം തവണയും അധികാരത്തിലേറുമെന്ന ആത്മവിശ്വാസത്തോടെയുള്ള നരേന്ദ്രമോദിയുടെ പ്രസ്താവന.
2024 ൽ 11 ാമത് ചെങ്കോട്ട പ്രസംഗത്തിനായി താൻ തിരികെ എത്തുമെന്ന പ്രധാനമന്ത്രിയുടെ പരമാർശം പ്രതിപക്ഷ പാർട്ടികൾക്കിടയിൽ ഇപ്പോൾ തന്നെ അസ്വസ്ഥതയ്ക്ക് കാരണമായിട്ടുണ്ട്. ഇതിന് പിന്നാലെയാണ് കോൺഗ്രസ് അദ്ധ്യക്ഷന്റെ പരാമർശം.
കണ്ണിന് അസുഖമാണെന്ന് പറഞ്ഞ് ഇത്തവണ ഖാർഗെ, ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിനത്തിൽ പങ്കെടുത്തിരുന്നില്ല. പകരം കോൺഗ്രസ് ആസ്ഥാനത്ത് ദേശീയ പതാക ഉയർത്താൻ എത്തുകയായിരുന്നു. ഇത് വലിയ വിമർശനങ്ങൾക്ക് കാരണമായിട്ടുണ്ട്.
Discussion about this post