ചെന്നൈ: തമിഴ്‌നാട്ടിൽ നിന്ന് നാട് കടത്തിയ കാട്ടാന അരിക്കൊമ്പൻ തമിഴ്‌നാട്ടിൽ ആരോഗ്യവാനായി സന്തോഷത്തോടെ കഴിയുകയാണെന്ന് തമിഴ്‌നാട് വനംവകുപ്പ് അറിയിച്ചു. അപ്പർ കോടയാറിൽ ആനക്കൂട്ടത്തോടൊപ്പമാണ് ആന ഇപ്പോൾ ഉള്ളതെന്നാണ് വനംവകുപ്പ് വ്യക്തമാകുന്നത്. അരിക്കൊമ്പൻ ആരോഗ്യവാനാണെന്നും ഉന്മേഷത്തോടെയാണ് സഞ്ചരിക്കുന്നതെന്നും വനംവകുപ്പ് അറിയിച്ചു.
ആനയുടെ സഞ്ചാരദിശ റേഡിയോ കോളറിൽ നിന്നുള്ള സിഗ്നൽ പരിശോധിച്ച് രേഖപ്പെടുത്തുന്നുണ്ട്. ആനയ്ക്ക് തൊട്ടടുത്ത് കാട്ടാനക്കൂട്ടവും ഉണ്ട്. കടുവാ സങ്കേതത്തിൽ തുറന്നുവിട്ട് 75 ദിവസമായെന്നും, പുതിയ കുടുംബത്തിൽ ആന സന്തുഷ്ടനാണെന്നാണ് വ്യക്തമാകുന്നതെന്നും വനം വകുപ്പ് അറിയിച്ചു. ഗ്രൗണ്ട് ടീം ആനയുടെ ആരോഗ്യവും ക്ഷേമവും നോക്കുന്നുണ്ടെന്ന് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ആൻഡ് ഫീൽഡ് ഡയറക്ടർ കളക്കാട് മുണ്ടന്തുറ ടൈഗർ റിസർവ് അറിയിച്ചു.
As per the Press release by the Conservator of Forests & Field Director Kalakad Mundanthurai Tiger Reserve, the wild tusker, "Arikomban" is healthy and has settled down well in his new home. The ground team is looking after the health and well being of the elephant since its… pic.twitter.com/lTccGYF6ml
— Supriya Sahu IAS (@supriyasahuias) August 22, 2023
ഇതിന് മുമ്പ് ആനയെ സ്ഥലം മാറ്റിയതിന് ശേഷം നാല് തവണ ആനയുടെ ചിത്രങ്ങളും വീഡിയോകളും തമിഴ്‌നാട് പുറത്തുവിട്ടിരുന്നു. ചിത്രങ്ങൾ പുറത്തുവിടുന്നത് നിർത്തിവച്ചത് ആനയുടെ ആരോഗ്യനിലയിൽ വ്യാപകമായ സംശയത്തിന് ഇടയാക്കിയിരുന്നു.
Discussion about this post