ഹരിയാന: നൂഹിൽ വർഗീയ സംഘർഷത്തിന് ആക്കം കൂട്ടാൻ ശ്രമിച്ച മറ്റൊരു മത തീവ്രവാദിയെ കൂടി പിടികൂടി. ആമിർ സീൽഖോ എന്നയാളാണ് പിടിയിലായത്. ഇയാൾ ആരവല്ലി മലനിരകളിൽ നിന്ന് ഏറ്റുമുട്ടലിലൂടെയാണ് ഇയാളെ പിടികൂടിയത്. പരിശോധനയിൽ ഇയാളിൽ നിന്ന് നാടൻ തോക്കും 5 വെടിയുണ്ടകളും കണ്ടെടുത്തു. സംഘർഷത്തിൽ വലതുകാലിന് വെടിയേറ്റ ഇയാളെ ചികിത്സയ്ക്കായി നാൽഹർ മെഡിക്കൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
നേരത്തെ വർഗീയ സംഘർഷത്തിന് ശ്രമിച്ച ആരവല്ലി സ്വദേശി വാസിമിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
അക്രമ സംഭവങ്ങളിൽ പോലീസ് പിടികൂടുമെന്ന് ഉറപ്പായതോടെ ഇയാൾ ഒളിവിൽ പോകുകയായിരുന്നു. പലഭാഗങ്ങളിൽ പോലീസ് തിരച്ചിൽ നടത്തിയെങ്കിലും വസീമിനെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. എന്നാൽ പ്രദേശത്ത് തന്നെ ഒളിച്ചിരിക്കുന്നതായി പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പരിശോധന നടത്തുകയായിരുന്നു. മോഷണം, അക്രമം തുടങ്ങി നിരവധി പരാതികളാണ് വാസിമിനെതിരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇയാളെ കണ്ടെത്തുന്നവർക്ക് 25,000 രൂപ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു.
Discussion about this post