Wednesday, July 16, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News

എകെ 47 തോക്കിന്റെയും കൃപാണ്‍ കത്തിയുടേയും പടങ്ങള്‍ പ്രചരണത്തിനായി ഉപയോഗിച്ചു; ഖാലിസ്ഥാന്‍ ഹിത പരിശോധനയ്ക്ക് വിലക്കേര്‍പ്പെടുത്തി കനേഡിയന്‍ സര്‍ക്കാര്‍

by Brave India Desk
Sep 4, 2023, 01:39 pm IST
in News, International
Share on FacebookTweetWhatsAppTelegram

ബ്രിട്ടീഷ് കൊളമ്പിയ : തോക്കിന്റെയും കൃപാണ്‍ കത്തിയുടേയും പടങ്ങള്‍ പ്രചരണ പോസ്റ്ററുകള്‍ ഉപയോഗിച്ചതിനെ തുടര്‍ന്ന് ഖാലിസ്ഥാന്‍ അനുകൂലികള്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ഹിത പരിശോധന കനേഡിയന്‍ സര്‍ക്കാര്‍ റദ്ദാക്കി. സെപ്റ്റംബര്‍ 10ന് ബ്രിട്ടീഷ് കൊളംബിയയിലെ സറേ പട്ടണത്തിലെ തമനവിസ് സെക്കന്‍ഡറി സ്‌കൂളിലാണ് ‘ഖാലിസ്ഥാന്‍ റഫറണ്ടം’ എന്ന് വിളിക്കപ്പെടുന്ന ഹിതപരിശോധന നിശ്ചയിച്ചിരുന്നത്. എന്നാല്‍ പോസ്റ്ററുകളില്‍ എകെ 47 ന്റെയും കൃപാണ്‍ കത്തിയുടേയും മെഷീന്‍ ഗണ്ണിന്റെയുമൊക്കെ പടങ്ങളാണ് സംഘാടകര്‍ തിരഞ്ഞെടുപ്പ് പ്രചരണാര്‍ഥം ഉപയോഗിച്ചത്. സര്‍ക്കാര്‍ സ്‌കൂള്‍ വാടകയ്ക്ക് നല്‍കിയപ്പോള്‍ കരാറില്‍ പറഞ്ഞിരുന്ന നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചതിനാലാണ് ഹിത പരിശോധനയ്ക്ക് അനുമതി നിഷേധിച്ചതെന്ന് സറേ ഡിസ്ട്രിക്റ്റ് സ്‌കൂള്‍ ബോര്‍ഡിന്റെ വക്താവ് പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.

‘ആയുധങ്ങള്‍ ഉള്‍പ്പെടുത്തിയ പോസ്റ്റര്‍ ഭീകരാക്രമണങ്ങളെ പ്രോല്‍സാഹിപ്പിക്കുന്നതാണെന്നും രാജ്യത്തിന്റെ സമാധാനാന്തരീക്ഷത്തിന് ഭീഷണിയാണെന്നും കാട്ടി പരാതികള്‍ ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍ പോസ്റ്ററുകള്‍ നീക്കം ചെയ്യാനും പ്രശ്‌നം പരിഹരിക്കാനും പല തവണ ആവര്‍ത്തിച്ചിട്ടും സംഘാടകര്‍ കേട്ടില്ല. കൂടാതെ സറേയിലും സോഷ്യല്‍ മീഡിയയിലും ഇത്തരം പോസ്റ്ററുകള്‍ പങ്ക് വയ്ക്കുന്നത് സംഘാടകര്‍ തുടരുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് അനുമതി നിഷേധിച്ചത്’, പ്രസ്താവനയില്‍ പറഞ്ഞു. സ്‌കൂളിന്റെ ചിത്രത്തിനോടൊപ്പം ആയുധങ്ങളുടേയും ചിത്രങ്ങള്‍ ചേര്‍ത്താണ് ‘ഖാലിസ്ഥാന്‍ റെഫറണ്ടം’ സംഘാടകര്‍ പോസ്റ്ററുകള്‍ ഇറക്കിയത്.

Stories you may like

മാർക്സിസ്റ്റുകാർ നിയമിച്ചിട്ടുള്ള വൈസ് ചാൻസലർ ഉൾപ്പെടെയുള്ള സർവ്വകലാശാല അധികാരികളിൽ അവരുടെ പാർട്ടി അംഗമല്ലാത്ത ആരുണ്ട്? ഡോ. കെ. എസ്. രാധാകൃഷ്ണൻ

10,000 ക്യാപ്‌സ്യൂൾ വിതരണക്കാരെ വേണം; സ്വതന്ത്ര പ്രൊഫൈലുകളെ അന്വേഷിച്ച് സിപിഎം

ഒരു സ്‌കൂള്‍ ജില്ല എന്ന നിലയില്‍, വിദ്യാര്‍ത്ഥികള്‍ക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസവും പിന്തുണയും നല്‍കുകയും വിദ്യാഭ്യാസ സമൂഹത്തിന് സുരക്ഷിതമായ അന്തരീക്ഷം ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ പ്രാഥമിക ദൗത്യം. കരാറില്‍ നല്‍കിയിരിക്കുന്ന നയങ്ങളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും സ്‌കൂള്‍ വാടകയ്ക്കെടുക്കുന്നവര്‍ പാലിച്ചിരിക്കണം എന്ന് നിബന്ധനയുണ്ടെന്നും ഖലിസ്ഥാന്‍ അനുകൂലികള്‍ അവ അനുസരിച്ചില്ലെന്നും സ്‌കൂള്‍ വക്താവ് പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.

അതേ സമയം, സറേ ആസ്ഥാനമായുള്ള ഫ്രണ്ട്സ് ഓഫ് കാനഡയുടെയും ഇന്ത്യ ഫൗണ്ടേഷന്റെയും അദ്ധ്യക്ഷന്‍ മനീന്ദര്‍ ഗില്‍ സ്‌കൂളിന്റെ നിലപാട് സ്വാഗതം ചെയ്യുന്നതായി അറിയിച്ചു. ഒരു സര്‍ക്കാര്‍ സ്‌കൂള്‍, ഖാലിസ്ഥാന്‍ പോലുള്ള ഭീകര സംഘടനയുടെ പരിപാടിക്കായി നല്‍കിയതിനും സ്‌കൂള്‍ പരിസരത്ത് ഖലിസ്ഥാന്‍ ഭീകരനായ തല്‍വീന്ദര്‍ സിംഗ് പര്‍മറിന്റെ ചിത്രങ്ങള്‍ പതിച്ചതിനുമെതിരെ ഇന്തോ-കനേഡിയന്‍ വിഭാഗം സ്‌കൂള്‍ ബോര്‍ഡിന് പരാതി നല്‍കിയിരുന്നു. 1985 ജൂണ്‍ 23ന് 329 പേരുടെ മരണത്തിനിടയാക്കിയ എയര്‍ ഇന്ത്യ ഫ്ളൈറ്റ് 182, കനിഷ്‌ക ബോംബ് സ്ഫോടനത്തിന്റെ മുഖ്യ സൂത്രധാരനാണ് തല്‍വീന്ദര്‍ സിംഗ പര്‍മര്‍.

അതേസമയം, ഖലിസ്ഥാന്‍ ഭീകരാനുകൂലികളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ക്യാനഡ അനുകൂല നിലപാട് എടുക്കുന്നതിനെ ഇന്ത്യ ശക്തമായി അപലപിച്ചു.

Tags: CANADAKhalisthan Referendum
Share1TweetSendShare

Latest stories from this section

പൊട്ടിയാൽമരണം വരെ;വിദേശദമ്പതികൾ ക്യാപ്‌സ്യൂൾ രൂപത്തിവാക്കി വിഴുങ്ങി കടത്തിക്കൊണ്ടുവന്നത് ഒന്നരകിലോയിലധികം ലഹരിമരുന്ന്

നിമിഷപ്രിയയ്ക്ക് മാപ്പില്ല,വൈകിയാലും ശിക്ഷനടപ്പാക്കുമെന്നാണ് പ്രതീക്ഷയെന്ന് തലാലിന്റെ സഹോദരൻ

പാകിസ്താനി കുടിയേറ്റക്കാരെക്കൊണ്ട് പൊറുതിമുട്ടി ; പാക് സർക്കാരിന് കർശന മുന്നറിയിപ്പുമായി ഇറാനും ഇറാഖും ; ഷിയകൾക്ക് യാത്രാ നിരോധനവുമായി പാകിസ്താൻ

അക്ബർ അലിയ്ക്ക് രണ്ട് ബ്രാഞ്ചുകൾ; ; ലക്ഷ്വറി കാറിൽ കറങ്ങി ലഹരിനൽകി വലയിലാക്കി അനാശാസ്യ പ്രവർത്തനങ്ങൾക്കുപയോഗിക്കും: സമ്പാദിച്ചത് ലക്ഷങ്ങൾ

Discussion about this post

Latest News

മാർക്സിസ്റ്റുകാർ നിയമിച്ചിട്ടുള്ള വൈസ് ചാൻസലർ ഉൾപ്പെടെയുള്ള സർവ്വകലാശാല അധികാരികളിൽ അവരുടെ പാർട്ടി അംഗമല്ലാത്ത ആരുണ്ട്? ഡോ. കെ. എസ്. രാധാകൃഷ്ണൻ

ബിസിസിഐ പറഞ്ഞിട്ടാണോ രോഹിതും കോഹ്‌ലിയും ടെസ്റ്റിൽ നിന്ന് വിരമിച്ചത്? അതിനിർണായക വെളിപ്പെടുത്തലുകളുമായി രാജീവ് ശുക്ല

10,000 ക്യാപ്‌സ്യൂൾ വിതരണക്കാരെ വേണം; സ്വതന്ത്ര പ്രൊഫൈലുകളെ അന്വേഷിച്ച് സിപിഎം

ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റ് ജയിക്കാൻ കാരണം ബെൻ സ്റ്റോക്സ് അല്ല, അത് ശുഭ്മാൻ ഗില്ലിന്റെ മണ്ടത്തരം കാരണമാണ്; തുറന്നടിച്ച് മുഹമ്മദ് കൈഫ്

പൊട്ടിയാൽമരണം വരെ;വിദേശദമ്പതികൾ ക്യാപ്‌സ്യൂൾ രൂപത്തിവാക്കി വിഴുങ്ങി കടത്തിക്കൊണ്ടുവന്നത് ഒന്നരകിലോയിലധികം ലഹരിമരുന്ന്

നിമിഷപ്രിയയ്ക്ക് മാപ്പില്ല,വൈകിയാലും ശിക്ഷനടപ്പാക്കുമെന്നാണ് പ്രതീക്ഷയെന്ന് തലാലിന്റെ സഹോദരൻ

പണ്ട് മിസ്റ്റർ കൺസിസ്റ്റന്റ് മൈക്കൽ ഹസി ആയിരുന്നു എങ്കിൽ ഇപ്പോൾ അത് അവനാണ്, ഇന്ത്യൻ താരത്തെ വാനോളം വാഴ്ത്തി സഞ്ജയ് മഞ്ജരേക്കർ

0-0-8-0 : എന്തൊരു ബോളിങ് സ്പെൽ ആണ് മിസ്റ്റർ എറിഞ്ഞത്, നാണക്കേടിന്റെ റെക്കോഡ് കൈവശതമുള്ളത് പാകിസ്ഥാൻ താരത്തിന്; സംഭവിച്ചത് ഇങ്ങനെ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies