തിരുവനന്തപുരം: സനാതനധർമ്മത്തിനെതിരെ വിദ്വേഷ പ്രസ്താവന നടത്തിയ തമിഴ്‌നാട് മന്ത്രി ഉദയനിധി സ്റ്റാലിനെതിരെ കെബി ഗണേഷ് കുമാർ എംഎൽഎ. ഉദയനിധി സ്റ്റാലിന്റെ പരാമർശത്തോട് യോജിക്കാൻ കഴിയില്ലെന്ന് പറഞ്ഞ ഗണേഷ് കുമാർ, മന്ത്രിമാരും ജനപ്രതിനിധികളും അത്തരം വിഡ്ഢിത്തരങ്ങൾ പറയാതിരിക്കുന്നതാണ് നല്ലതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
മറ്റു മതങ്ങളുടെ വിശ്വാസങ്ങളെ, ആചാരങ്ങളെ ഒന്നും തന്നെ നമ്മൾ ചോദ്യം ചെയ്യുകയോ അധിക്ഷേപിക്കുകയോ ചെയ്യരുത്. അതേക്കുറിച്ചുള്ള സംഭാഷണങ്ങൾ ഒഴിവാക്കണം. തമിഴ്‌നാട്ടിലെ ഒരു മന്ത്രി നടത്തിയ പരാമർശങ്ങൾ ഒരുതരത്തിലും യോജിക്കാൻ സാധിക്കില്ലെന്ന് ഗണേഷ് കുമാർ പറഞ്ഞു.
അയാൾക്ക് സിനിമയിൽ അഭിനയിക്കാൻ അറിയായിരിക്കും, രാഷ്ട്രീയം അറിയായിരിക്കും. പിന്നെ അപ്പൂപ്പന്റെ മോനായിട്ടും അച്ഛന്റെ മോനായിട്ടും വന്നതാണ്. അല്ലാതെ രാഷ്ട്രീയത്തിന്റെ അടിത്തട്ടിൽനിന്നു കിളച്ചും ചുമന്നും ഒന്നു വന്നയാളല്ല.. അപ്പോൾ അങ്ങനെയുള്ള അനാവശ്യ പരമാർശങ്ങൾ ഒഴിവാക്കുക. അപ്പം കാണുന്നവരെ അപ്പാ എന്നു വിളിക്കുന്ന പരിപാടി ആർക്കും നല്ലതല്ലെന്ന് ഗണേഷ് കുമാർ പറഞ്ഞു.’ആരേലും വിളിച്ചാൽ അവരെ സുഖിപ്പിക്കാൻ എന്തേലും പറയുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ഞാൻ ഇവിടെ ക്ഷേത്രത്തിൽനിന്നുകൊണ്ടാണ് ഇതര മതങ്ങളെ മാനിക്കണമെന്നു പറയുന്നത്. മറ്റു മതസ്ഥരുടെ അടുത്ത ചെന്ന് ഇവിടുത്തെ കുറ്റം പറയുക, അങ്ങനെ ചെയ്യരുത്. എല്ലാ വിശ്വാസങ്ങൾക്കും വളരെ മൂല്യമുണ്ട്, വലിയ വിലയുണ്ട്. എല്ലാ മതങ്ങളുടെയും ആത്മീയ വിശ്വാസങ്ങൾക്കു വലിയ വിലയുണ്ട്, വലിയ അദ്ഭുതങ്ങൾ സംഭവിച്ചിട്ടുണ്ട്. അതുകൊണ്ട് അതിനെ നിരസിച്ച്, തരംതാഴ്ത്തി സംസാരിക്കരുത്.’
Discussion about this post