തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് മുൻ മന്ത്രി എ സി മൊയ്തീൻ ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാകും. രാവിലെ 11 ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കൊച്ചിയിലെ ഓഫീസിൽ ഹാജരാകാനാണ് നോട്ടീസ് നൽകിയിരിക്കുന്നത്. നേരത്തെ രണ്ടുതവണ നോട്ടീസ് നൽകിയിരുന്നെങ്കിലും അസൗകര്യം ചൂണ്ടിക്കാട്ടി മൊയ്തീൻ ഹാജരായിരുന്നില്ല.
കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസം എ സി മൊയ്തീന്റെയും ബിനാമികളുടേയും വീടുകളിൽ ഇഡി റെയ്ഡ് നടത്തിയിരുന്നു. പിന്നാലെ 15 കോടി രൂപ വില വരുന്ന വസ്തുവകകൾ ഇഡി കണ്ടുകെട്ടിയിരുന്നു. ഇടനിലക്കാരായ സതീഷ് കുമാർ, പി പി കിരൺ എന്നിവരെ ഇഡി അറസ്റ്റ് ചെയ്തിരുന്നു. എസി മൊയ്തീനുമായി അടുത്ത ബന്ധമുള്ളവരാണ് ഇവർ. പിന്നാലെയാണ് മൊയ്തീനെ ചോദ്യം ചെയ്യാനുള്ള ഇഡിയുടെ നീക്കം.
ഇന്നും ചോദ്യം ചെയ്യലിന് ഹാജരായില്ലെങ്കിൽ എസി മൊയ്തീനെതിരെ കടുത്ത നടപടികളിലേക്ക് കടക്കാമെന്ന് ഇഡിക്ക് നിയമോപദേശം ലഭിച്ചിരുന്നു.ക്രമക്കേടുകളുമായി ബന്ധപ്പെട്ട് 22 മണിക്കൂറാോളം എസി മൊയ്തീന്റെ വീട്ടിൽ ഇഡി റെയ്ഡ് നടത്തിയിരുന്നു.
Discussion about this post