തിരുവനന്തപുരം : നിപ വൈറ ബാധയുടെ ലക്ഷണങ്ങളുമായി തിരുവനന്തപുരത്ത് രണ്ട് പേർ നിരീക്ഷണത്തിൽ. കാട്ടാക്കട സ്വദേശിയായ വീട്ടമ്മയും തിരുവനന്തപുരം മെഡിക്കൽ കോളജ് വിദ്യാർഥിയായ കോഴിക്കോട് സ്വദേശിയുമാണ് പനി ബാധിച്ച് ആശുപത്രിയിൽ കഴിയുന്നത്.
ഇവരുടെ സ്രവ സാംപിളുകൾ തോന്നയ്ക്കൽ ഐഎവി, പുണെ എൻഐവി എന്നിവിടങ്ങളിലേക്ക് പരിശോധനയ്ക്ക് അയയ്ക്കും. കാട്ടാക്കട മാറനല്ലൂർ സ്വദേശിയായ വയോധികയുടെ ബന്ധുക്കൾ മുംബൈയിൽ നിന്ന് കോഴിക്കോട് വഴിയാണ് തിരുവനന്തപുരത്തെത്തിയത്. അവർ കോഴിക്കോട് ഇറങ്ങിയില്ലെങ്കിലും ആശങ്കയെ തുടർന്നാണ് സാംപിൾ പരിശോധനയ്ക്ക് അയയ്ക്കുന്നത്.
അതേസമയം സംസ്ഥാനത്ത് പുതിയ നിപ കേസുകൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. നിലവിൽ മെഡിക്കൽ കോളേജിൽ 21 പേരാണ് ഐസലേഷനിലുള്ളത്. ഇന്ന് പരിശോധിച്ച 11 സാംപിളുകൾ നെഗറ്റീവ് ആയിട്ടുണ്ട്.
Discussion about this post