കാബൂൾ: ലോകസമൂഹത്തിനുള്ള അവമതിപ്പ് ഒഴിവാക്കാൻ പഠിച്ച പണി പതിനെട്ടും പയറ്റാനൊരുങ്ങി അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടം. രാജ്യത്ത് ഭരണത്തിലേറി വർഷം ഒന്നായിട്ടും കാര്യമായ നയതന്ത്രബന്ധങ്ങളോ സാമ്പത്തിക കരാറുകളോ ഉണ്ടാക്കാൻ കഴിയാതെ വന്നതോടെ പുതുവഴികൾ തേടുകയാണ് ഭരണകൂടം. സമാധാനത്തിന്റെ താഴ് വരയാണ് അഫ്ഗാൻ എന്ന് വരുത്തിതീർത്ത് വിനോദസഞ്ചാരികളെ ആകർഷിക്കാനാണ് ഭരണകൂടം നിലവിൽ ലക്ഷ്യമിടുന്നത്.
സ്വതന്ത്രരുടെ യഥാർത്ഥ ഭൂമിയാണെന്നും യാത്രികർക്കും ഹണിമൂണിന് പോകാനിരിക്കുന്ന ദമ്പതികൾക്കും അഫ്ഗാൻ സുരക്ഷിതമാണെന്ന് രാജ്യത്തിന്റെ ഔദ്യോഗിക പബ്ലിക് റിലേഷന്റെ എക്സ് അക്കൗണ്ടിൽ
പറയുന്നു പറയുന്നു.യുദ്ധം അവസാനിച്ചതിനാൽ നിങ്ങൾ 100 ശതമാനം സുരക്ഷിതരാണെന്നും മോചനദ്രവ്യത്തിനായി ഞങ്ങൾ ഇനി വിനോദസഞ്ചാരികളെ തടങ്കലിലാക്കില്ലെന്നും സൈറ്റിൽ പ്രത്യേകം എടുത്തുപറയുന്നുണ്ട്. ഇത് വലിയ ട്രോളുകൾക്കാണ് വഴിയൊരുക്കിയത്.
അമേരിക്കക്കാരിൽ നിന്ന് വ്യത്യസ്തമായി സ്വതന്ത്രരുടെ യഥാർത്ഥ ഭൂമിയും ധീരന്മാരുടെ ഭവനവുമായ അഫ്ഗാനിസ്ഥാൻ എന്ന മഹത്തായ രാഷ്ട്രം സന്ദർശിക്കുക.നിങ്ങൾ ഒരു യാത്രികനായാലും ഹണിമൂണറായാലും, അഫ്ഗാനിസ്ഥാൻ സന്ദർശിക്കാൻ പറ്റിയ രാജ്യമാണ്.കരുത്തരായ പരുഷന്മാരും പരമ്പരാഗത സ്ത്രീകളും താമസിക്കുന്ന രാജ്യം. യുദ്ധം അവസാനിച്ചതിനാൽ നിങ്ങൾ 100% സുരക്ഷിതരായിരിക്കും, മോചനദ്രവ്യത്തിനായി ഞങ്ങൾ ഇനി വിനോദസഞ്ചാരികളെ പിടിക്കില്ലെന്നാണ് കുറിപ്പ്. അഫ്ഗാനിസ്ഥാന്റെ മനോഹാരിത വ്യക്തമാക്കുന്ന വീഡിയോയും അക്കൗണ്ടിൽ പങ്കുവച്ചിട്ടുണ്ട്.
വസ്ത്രരീതിക്ക് വരെ നിയന്ത്രണങ്ങളുള്ള അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്ക് സ്‌പോട്‌സ് ഡ്രസ് ധരിച്ചുള്ള ട്രെക്കിംഗ് അനുവദീയമാണോ എന്ന ടീട്വീറ്റിലൂടെയുള്ള ചോദ്യത്തിന് വസ്ത്രങ്ങൾ പരമ്പരാഗതമായിരിക്കുന്നതിടത്തോളം കാലം മലകറയാൻ സ്ത്രീകൾക്ക് അനുവാദമുണ്ട്.കുഞ്ഞുങ്ങളെ നോക്കുകയും പുരുഷ കായിക വിനോദങ്ങളിൽ ഏർപ്പെടാതിരിക്കുകയും ചെയ്യുന്നതാണ് ഞങ്ങൾ ഇഷ്ടപ്പെടുന്നത്. പബ്ലിക് റിലേഷൻ ഓഫീസർ എന്ന് പരിചയപ്പെടുത്തിയ ആൾ മറുപടി നൽകിയത്.
താലിബാൻ പിടിച്ചെടുത്തതിന് ശേഷം രാജ്യത്തേക്ക് വിദേശീയരെത്തുന്നത് നാമമാത്രമായി ചുരുങ്ങിയിരുന്നു. അഫ്ഗാൻ പൗരന്മാരടക്കം പലായത്തിന് ശ്രമിക്കുകയാണ്. ജോലിക്കും വിദ്യാഭ്യാസത്തിനുമായി എത്തിയിരുന്ന വിദേശികൾ താലിബാൻ ഭരണത്തിലേറുമെന്ന് ഉറപ്പായതോടെ സ്ഥലംവിട്ടിരുന്നു. വിദേശപൗരന്മാർ കാണിക്കുന്ന ഈ വിമുഖത മുഖച്ഛായയ്ക്ക് തന്നെ പ്രശ്‌നമുണ്ടാക്കുന്ന വിലയിരുത്തലിലാണ് താലിബാൻ. വിദേശികളെ രാജ്യത്ത് എത്തിച്ച് അത് വഴി നയതന്ത്രബന്ധങ്ങളും മറ്റും മയപ്പെടുത്തി എടുക്കാനാണ് താലിബാൻ ലക്ഷ്യമിടുന്നതെന്നാണ് ദേശീയമാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
അതേസമയം എക്സ് അക്കൗണ്ടിൽ വ്യാജമാണെന്നും താലിബാനെ പരിഹസിക്കാനായി ഏതോ വിരുതൻ നിർമ്മിച്ചതാണെന്നും റിപ്പോർട്ടുകൾ വരുന്നുണ്ട്.










