ജാർഖണ്ഡ് : മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചുവെന്ന സംശയത്തെ തുടർന്ന് യുവാവിനെ സുഹൃത്ത് വെടിവെച്ച് കൊലപ്പെടുത്തി. ജംഷഡ്പുരിലെ ബിസ്തുപൂർ മേഖലയിലാണ് സംഭവം. ബിസ്തുപൂർ സ്വദേശിയായ വിശാല്‍ പ്രസാദ് (25) ആണ് കൊല്ലപ്പെട്ടത്. ഒളിവില്‍പോയ പ്രതിക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.
സുഹൃത്തായ അഭിഷേക് ലാല്‍ ആണ് വിശാല്‍ പ്രസാദിനെ വെടിവെച്ച് കൊലപ്പെടുത്തിയത്.
അഭിഷേകിന്‍റെ മൊബൈൽ ഫോണ്‍ കാണാതായതിനെ തുടർന്നുണ്ടായ പ്രശ്നങ്ങളാണ് കൊലപാതകത്തിലേക്ക് വഴിവെച്ചത്. ഫോണ്‍ വിശാല്‍ മോഷ്ടിച്ചെന്നായിരുന്നു അഭിഷേകിന്റെ സംശയം. ഇതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ വീട്ടിൽ വച്ച് വാക്കേറ്റം നടന്നിരുന്നതായി പോലീസ് വ്യക്തമാക്കി.
ജംഷഡ്പുരിലെ റാണികുദര്‍ സ്വദേശിയാണ് കൊലപാതകം നടത്തിയ അഭിഷേക്. വിശാലിന്റെ നെഞ്ചിൽ ആണ് അഭിഷേക് വെടിവച്ചത്.
വിശാലിനെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പ്രതിയായ അഭിഷേകിനെ കണ്ടെത്താനായിട്ടില്ല. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Discussion about this post