പത്തനംതിട്ട : ദിവസം തോറും നിരവധി മോഷണങ്ങളാണ് കേരളത്തിൽ നടക്കുന്നത്. എന്നാൽ കഴിഞ്ഞദിവസം പത്തനംതിട്ട അടൂരിൽ നടന്ന മോഷണം അല്പം വ്യത്യസ്തമായിരുന്നു. കടമുറികളുടെ ചുമര് തുരന്നാണ് കള്ളൻ അകത്തുകയറിയത്. അടൂരിലെ രണ്ട് കടകളിലാണ് ഇത്തരത്തിൽ ചുമര്തുരന്ന് മോഷണം നടന്നത്.
ഒരു പച്ചക്കറി കടയിലും ഒരു പുസ്തക കടയിലുമാണ് ചുമരുതുരന്ന് മോഷണം നടന്നത്. വളരെ ചെറിയ തുക മാത്രമാണ് ഈ കടകളിൽ നിന്നും നഷ്ടപ്പെട്ടിട്ടുള്ളത്. കള്ളൻ ചുമര് തുരന്ന് എത്തിയപ്പോൾ കട മാറിപ്പോയതാണോ എന്നാണ് പല നാട്ടുകാരും സംശയം പ്രകടിപ്പിക്കുന്നത്. ഏതാണ്ട് 3000 രൂപയോളം മാത്രമാണ് ഇവിടെ നിന്നും നഷ്ടപ്പെട്ടിട്ടുള്ളത്.
പാർത്ഥസാരഥി ക്ഷേത്രത്തിന് സമീപം പ്രവർത്തിക്കുന്ന രണ്ട് കടകളിലാണ് മോഷണം നടന്നിട്ടുള്ളത്. രണ്ട് കടകളുടെയും പിൻവശത്തെ ചുമരാണ് തുരന്നിട്ടുള്ളത്. ചെങ്കല്ല് കൊണ്ട് നിർമ്മിച്ച ചുമരിൽ നിന്നും കട്ടകൾ അടർത്തി മാറ്റി വലിയ ദ്വാരം ഉണ്ടാക്കിയാണ് കള്ളൻ അകത്തു കയറിയിരിക്കുന്നത്. രണ്ടുദിവസങ്ങൾക്കു മുമ്പ് സമീപത്തെ മറ്റൊരു കടയിലും ഇത്തരത്തിൽ മോഷണം നടന്നിരുന്നു.
Discussion about this post