ന്യൂഡൽഹി; ദക്ഷിണാഫ്രിക്കയ്ക്ക് ശേഷം ഒരേ സമയം എല്ലാ ഫോർമാറ്റുകളിലും ഒന്നാം റാങ്ക് നേടുന്ന രണ്ടാമത്തെ ടീമായി ഇന്ത്യ. കഴിഞ്ഞ ദിവസം ഓസ്‌ട്രേലിയയ്‌ക്കെതിരെ അഞ്ച് വിക്കറ്റിന്റെ വിജയം രേഖപ്പെടുത്തിയതോടെ ഏകദിനറാങ്കിംഗിങ്ങിലും ഒന്നാമതെത്തുകയായിരുന്നു.
116 റേറ്റിങ്ങുകളോടെ ചിരവൈരികളായ പാകിസ്താനെ (115 റേറ്റിംഗ്) ഇന്ത്യ ഒന്നാം സ്ഥാനത്തു നിന്ന് താഴെയിറക്കി. ടി20യിൽ 264 റേറ്റിംഗുകളോടെയും ടെസ്റ്റിൽ 118 റേറ്റിംഗുകളോടെയും ഇന്ത്യ ഒന്നാം സ്ഥാനത്ത് തന്നെ തുടരുന്നു.
മൂന്ന് ഫോർമാറ്റിലും ഐസിസി റാങ്കിംഗിൽ ഒന്നാമതെത്തുന്ന ആദ്യ ഏഷ്യൻ ടീമാണ് ഇന്ത്യ. വ്യക്തിഗത റാങ്കിംഗിലും ഇന്ത്യൻ ടീമംഗങ്ങൾ വലിയ കുതിയ്പ്പാണ് കാഴ്ച വയ്ക്കുന്നത്.
ടെസ്റ്റ് ബൗളിങ് റാങ്കിങ്ങിൽ രവിചന്ദ്ര അശ്വിനും ടെസ്റ്റ് ഓൾറൗണ്ടർമാരിൽ രവീന്ദ്ര ജദേജയും ഒന്നാമൻമാരാണ്. ബൗളിങ് റാങ്കിങ്ങിൽ ജദേജ മൂന്നാമതായും ഓൾറൗണ്ടർമാരിൽ അശ്വിൻ രണ്ടാമതായും നിൽക്കുന്നു. ഏകദിന ബാറ്റിങ് റാങ്ങിൽ ശുഭ്മാൻ ഗിൽ രണ്ടാമതുണ്ട്. വിരാട് കോഹ്‌ലിയും (ഏഴ്) രോഹിത് ശർമയും (പത്ത്) ആദ്യ പത്തിലുണ്ട്.
Discussion about this post