തൃശൂർ: കരുവന്നൂരിൽ പാർട്ടിക്ക് ജാഗ്രതക്കുറവ് ഉണ്ടായിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. കരുവന്നൂരിൽ തെറ്റായ നിലപാട് ഉണ്ടായിട്ടുണ്ടെങ്കിലും എല്ലാം പരിഹരിച്ചിട്ടുമുണ്ടെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു. പാർട്ടിയെ കടുത്ത പ്രതിരോധത്തിലാക്കിയ കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിന് പിന്നാലെ ജില്ലയിലെ പാർട്ടി നേതാക്കളെ എം.വി.ഗോവിന്ദൻ താക്കീത് ചെയ്തിരുന്നു. പാർട്ടി പ്രതിസന്ധി നേരിടുമ്പോൾ പാർട്ടിയേയും നേതാക്കളേയും ഒറ്റുകൊടുക്കുന്ന നിലപാട് സ്വീകരിക്കരുതെന്നും ഒറ്റക്കെട്ടായി നിൽക്കണമെന്നുമാണ് ഗോവിന്ദൻ ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തിൽ പറഞ്ഞത്.
ഇതിന് പിന്നാലെയാണ് കരുവന്നൂരിൽ തെറ്റായ നിലപാട് സ്വീകരിച്ചിട്ടില്ലെന്ന എം.വി.ഗോവിന്ദന്റെ വിശദീകരണം. കരുവന്നൂരിൽ തെറ്റായ നിലപാട് ഉണ്ടായിട്ടുണ്ടെങ്കിലും എല്ലാം പരിഹരിച്ചിട്ടുണ്ട്. ശരിയല്ലാത്ത നിലപാടിനെ ശരി എന്ന് പറയാനില്ല. സഹകരണ മേഖലയുടെ മുഖത്ത് ഒന്നുമേറ്റിട്ടില്ലെന്നുമാണ് ഗോവിന്ദൻ പറഞ്ഞത്.
മുതിർന്ന നേതാക്കൾക്കിൽ നിന്നുണ്ടായ ഗുരുതര വീഴ്ചയാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്ന് എം.വി.ഗോവിന്ദൻ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. എ.സി.മൊയ്തീനെതിരേയുള്ള അന്വേഷണത്തെ തത്കാലം ഒറ്റക്കെട്ടായി പ്രതിരോധിച്ചില്ലെങ്കിൽ വലിയ തിരിച്ചടി പാർട്ടിക്ക് ജില്ലയിലുണ്ടാകുമെന്ന് പാർട്ടി യോഗം വിലയിരുത്തിയിരുന്നു.
Discussion about this post