ജനീവ; കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയെ പ്രതിസന്ധിയിലാക്കി പാർലമെന്റ് സ്പീക്കർ രാജിവച്ചു. നാസിപ്പടയിൽ സേവനം ചെയ്തയാളെ പാർലമെന്റിൽ ആദരിച്ചു. തുടർന്ന് വ്യാപകപ്രതിഷേധം ഉയർന്നതോടെ കനേഡിയൻ ഭരണകൂടം മാപ്പ് പറഞ്ഞു. ഇതിന് പിന്നാലെയാണ് സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് സ്പീക്കർ ആന്റണി റോട്ട രാജിവച്ചത്.
രണ്ടാം ലോകമഹായുദ്ധസമയത്ത് നാസികൾക്ക് വേണ്ടി പോരാടിയ യോദ്ധാവിനെയായിരുന്നു കനേഡിയൻ പാർലമെന്റ് ആദരിച്ചിരുന്നത്. ഉക്രൈൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കിയുടെ കാനഡ സന്ദർശന വേളയിലായിരുന്നു 98 വയസുള്ള കുടിയേറ്റക്കാരൻ യാരോസ്ലാവ് ഹുങ്കയ്ക്ക് കനേഡിയൻ പാർലമെന്റിൽ ആദരവ് അർപ്പിച്ചത്.
യുേ്രകനിയൻ സ്വാതന്ത്ര്യത്തിനായി പോരാടിയ വ്യക്തിയെന്നാണ് യാരോസ്ലാവ് ഹുങ്കയെ സെലെൻസ്‌കി വിശേഷിപ്പിച്ചത്. നാസി സൈനിക വിഭാഗമായ എസ്എസിന്റെ 14-ാമത് വാഫെൻ ഗ്രനേഡിയർ ഡിവിഷനിൽ സേവനമനുഷ്ഠിച്ച വ്യക്തിയായിരുന്നു ഹുങ്ക എന്ന വാർത്ത പുറത്തുവന്നതോടെ വിവിധ ജൂത ഗ്രൂപ്പുകൾ കനേഡിയൻ പാർലമെന്റിലെ ഈ സംഭവത്തിനെതിരെ പ്രതിഷേധം ഉയർത്തിയിരുന്നു.
Discussion about this post