ചെന്നൈ: കോയമ്പത്തൂരിലെ ഉക്കടത്തിൽ സ്‌ഫോടന കേസിൽ ഊർജ്ജിത അന്വേഷണം ആരംഭിച്ച് എൻഐഎ. പ്രതികളെ സംഭവ സ്ഥലത്ത് എത്തിച്ച് വിശദാംശങ്ങൾ ശേഖരിച്ചു. കേസിൽ 13 ഭീകരരെയാണ് എൻഐഎ കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തത്.
12, 13 പ്രതികളെ സ്ഥലത്ത് എത്തിച്ചായിരുന്നു എൻഐഎ വിശദാംശങ്ങൾ ശേഖരിച്ചത്. ഇതിന് ശേഷം ഇവരുടെ വീടുകളിൽ എത്തിച്ചും തെളിവെടുത്തു. വീട്ടിൽ നിന്നും നിർണായക തെളിവുകൾ ലഭിച്ചിട്ടുണ്ട്. ഇവ പരിശോധിക്കും. ഇതിന് ശേഷം പ്രതികളെ വീണ്ടും ചോദ്യം ചെയ്യാനാണ് തീരുമാനം.
2022 ഒക്ടോബർ 23 നായിരുന്നു ഉക്കടത്ത് ക്ഷേത്രത്തിന് സമീപം സ്‌ഫോടനം ഉണ്ടായത്. സംഭവത്തിൽ ഒരു ഭീകരൻ കൊല്ലപ്പെട്ടിരുന്നു. ക്ഷേത്രത്തിൽ ഭീകരാക്രമണം നടത്താൻ പോകുന്നതിനിടെ അബദ്ധത്തിൽ സ്‌ഫോടക വസ്തു പൊട്ടിത്തെറിക്കുകയായിരുന്നു. സംഭവത്തിൽ മുഖ്യ പ്രതിയും സൂത്രധാരനുമായ ജമേഷ മുബീൻ ആണ് കൊല്ലപ്പെട്ടത്.
കേസിൽ എൻഐഎ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികളുമായി എൻഐഎ സംഭവ സ്ഥലത്ത് എത്തുന്നത്. ഇസ്ലാമിക് സ്റ്റേറ്റുമായി അടുത്ത ബന്ധമുള്ളവരാണ് പ്രതികളെന്നാണ് എൻഐഎയുടെ കണ്ടെത്തൽ. കൊല്ലപ്പെട്ട ജമേഷ മുബീൻ ഇസ്ലാമിക് സ്റ്റേറ്റിന്റെ ആശയങ്ങളിൽ ആകൃഷ്ടനായിരുന്നു എന്നതിന് എൻഐഎയ്ക്ക് തെളിവുകൾ ലഭിച്ചിട്ടുണ്ട്.
Discussion about this post