ന്യൂഡൽഹി: രാജ്യത്ത് മറഞ്ഞിരിക്കുന്ന ഖാലിസ്ഥാൻ ഭീകരസംഘാംഗങ്ങൾക്കായി നടത്തിയ എൻഐഎ റെയ്ഡിൽ പിടികൂടിയത് നിരവധി പേരെ. ലഷ്‌കർ ഭീകരസംഘവുമായി ബന്ധമുള്ള ഖാലിസ്ഥാൻ നേതാവ് അർഷ് ദീപ് സിംഗിന്റെ സഹായി യൂനിസ് എന്ന ജോറയെ അടക്കം എൻഐഎ പിടികൂടിയിട്ടുണ്ടെന്നാണ് വിവരം ഇയാളെ ചോദ്യം ചെയ്ത് വരികയാണ്.
പഞ്ചാബ്, ഡൽഹി, ഹരിയാന, ഉത്തർപ്രദേശ്, രാജസ്ഥാൻ, ഉത്തരാഖണ്ഡ്, കേന്ദ്രഭരണ പ്രദേശമായ ചണ്ഡീഗഢ് എന്നീ ആറ് സംസ്ഥാനങ്ങളിലായി 53 സ്ഥലങ്ങളിലാണ് റെയ്ഡ് നടത്തിയത് പിസ്റ്റളുകൾ, വെടിമരുന്ന്, ഡിജിറ്റൽ ഉപകരണങ്ങൾ, എന്നിവ പിടിച്ചെടുത്തു.
ഖാലിസ്ഥാൻ ഭീകരർക്ക് വേണ്ടി പണം എത്തിക്കുന്നവരേയും ഹവാല ഓപ്പറേറ്റർമാരേയും ലക്ഷ്യമിട്ടായിരുന്നു പരിശോധന. ഖാലിസ്ഥാൻ ഭീകരർക്ക് വിദേശത്ത് നിന്ന് വൻതോതിൽ ഫണ്ട് ലഭിക്കുന്നുണ്ടെന്ന് വിവരം നേരത്തെ പുറത്ത് വന്നിരുന്നു. ഖാലിസ്ഥാനികളെ സഹായിച്ചിരുന്ന ഗുണ്ടകളെയും മയക്കുമരുന്ന് കടത്തുകാരെയും എൻഐഎ ഇന്നത്തെ റെയ്ഡിൽ വലയിലാക്കിയിട്ടുണ്ടെന്നാണ് വിവരം.
Discussion about this post