ന്യൂഡൽഹി: കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെ പാകിസ്താനിയെന്ന് വിളിച്ച് അവഹേളിച്ച സംഭവത്തിൽ കോൺഗ്രസ് നേതാവിനെതിരെ കേസ്. കോൺഗ്രസ് പ്രാദേശിക നേതാവ് ദീപക് സിംഗിനെതിരെയാണ് കേസ് എടുത്തത്. ബിജെപി നേതാവ് കേശവ് സിംഗിന്റെ പരാതിയിലാണ് നടപടി.
ഗൗരിഗഞ്ച് പോലീസാണ് കേസ് എടുത്തത്. സഞ്ജയ് ഗാന്ധി ആശുപത്രിയുടെ ലൈസൻസ് അടുത്തിടെ സസ്‌പെൻഡ് ചെയ്തിരുന്നു. ഇതിൽ പ്രതിഷേധിച്ച് നടത്തിയ ധർണ്ണയിലായിരുന്നു ദീപക് സ്മൃതി ഇറാനിയ്‌ക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതോടെയായിരുന്നു ബിജെപി നേതാവ് പോലീസിൽ പരാതി നൽകിയത്. സ്മൃതി ഇറാനി പാകിസ്താനിയാണെന്ന തരത്തിലായിരുന്നു ഇയാളുടെ പരാമർശം.
ഈ മാസം 17 നായിരുന്നു ലൈസൻസ് സസ്‌പെൻഡ് ചെയ്തത്. ചികിത്സാ പിഴവ് സംഭവിച്ചതിനെ തുടർന്നായിരുന്നു നടപടി. അതേസമയം ആശുപത്രിയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തതുമായി ബന്ധപ്പെട്ട ഹർജി അലഹബാദ് ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഒക്ടോബർ മൂന്നിന് ഹർജി കോടതി പരിഗണിക്കും.
Discussion about this post