ന്യൂഡൽഹി: പോലീസ് അറസ്റ്റ് ചെയ്ത കൊടുംഭീകരൻ മുഹമ്മദ് ഷാനവാസിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്. എൻഐഎയുടെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിൽ ഉൾപ്പെട്ട ഷാഫി ഉജ്ജമ എന്ന ഷാനവാസ് ബൈക്ക് മോഷണക്കേസിൽ പിടിയിലാതോടെയാണ് ഭീകരബന്ധം വെളിച്ചെത്തായത്. പോലീസ് കസ്റ്റഡിയിൽ നിന്ന് അതിവിദഗ്ധമായി രക്ഷപ്പെട്ട ഇയാളെക്കുറിച്ച് ആഴത്തിൽ അന്വേഷിച്ചപ്പോഴാണ് ഭീകരബന്ധം വ്യക്തമായത്. ബൈക്ക് മോഷ്ടിച്ചത് തന്നെ പൂനെയിൽ സ്‌ഫോടനം നടത്താനായിരുന്നുവെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്.
നിരശ്ബദമായി പ്രവർത്തിച്ച് വന്നിരുന്ന സംഘം രാജ്യത്തുടനീളം സ്‌ഫോടനത്തിന് പദ്ധതിയിട്ടിരുന്നു. ഉത്തരേന്ത്യയെ കൂടാതെ തെക്കേ ഇന്ത്യയും ഇയാളുടെ ഹിറ്റ്‌ലിസ്റ്റിലുണ്ടായിരുന്നു. രാജ്യത്തിനെതിരെ യുദ്ധം നടത്തി സമാധാനവും ഐക്യവും തകർത്ത് ഇസ്ലാമിക സ്റ്റേറ്റ് സ്ഥാപിക്കുക എന്നതായിരുന്നു ഭീകരന്റെ ലക്ഷ്യം.
ദക്ഷിണേന്ത്യ ലക്ഷ്യമിട്ട ഷാനവാസിന്റെ മൊഡ്യൂൾ പശ്ചിമഘട്ടം കേന്ദ്രീകരിച്ച് സംഘങ്ങൾ രൂപീകരിക്കാൻ ശ്രമങ്ങൾ നടത്തി. അറസ്റ്റിലായ മൂന്ന് ഭീകരരും ബിടെക് ബിരുദധാരികളാണ്. ബോംബുകൾ സ്വയം നിർമ്മിച്ച് പരമാവധി നാശനഷ്ടമുണ്ടാക്കുന്ന സ്‌ഫോടനത്തിനായിരുന്നു പദ്ധതിയിട്ടത്. ഇതിനായി വനമേഖലകളിൽ സ്‌ഫോടനം നടത്തി പരീശീലിച്ചു. പ്രധാനപ്പെട്ട വ്യക്തികളെയും ലക്ഷ്യമിട്ട സംഘം ഇതിനായി വലിയ ഒരുക്കങ്ങളാണ് നടത്തിയത്. കേരളത്തിലെത്തിയ ഭീകരൻ ഷാനവാസ് വനമേഖലയിൽ താമസിച്ച് കൂടുതൽ പദ്ധതികൾ ആസൂത്രണം ചെയ്തു. ഐഎസ് പതാക വച്ച് ചിത്രങ്ങളും എടുത്തിരുന്നു. ഈ ചിത്രങ്ങൾ കണ്ടുകിട്ടിയെന്ന് അന്വേഷണസംഘം വ്യക്തമാക്കി.
Discussion about this post