അഹമ്മദാബാദ്: ഹിന്ദു മതസ്ഥരായ വിദ്യാർത്ഥികളോട് നിസ്‌കരിക്കാൻ ആവശ്യപ്പെട്ട സ്വകാര്യ സ്‌കൂളിനെതിരെ അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ. ഗുജറാത്തിലെ ഘട്‌ഘോഡിയയിലെ കലോറെക്‌സ് ഫ്യൂച്ചർ സ്‌കൂളിൽ ആണ് സംഭവം. സ്‌കൂളിലെ സംസ്‌കാരിക പരിപാടിക്കിടെ ഹിന്ദുമതസ്ഥരായകൊച്ചുകുട്ടികളോട് പ്രാർത്ഥന ചൊല്ലാൻ ആവശ്യപ്പെടുന്നതും അവർ ഇസ്ലാമിക പ്രാർത്ഥന ചൊല്ലുന്നതുമായ വീഡിയോ പുറത്ത് വന്നു.
ഇത്തരമൊരു പരിപാടി സംഘടിപ്പിക്കുന്നതിന് പിന്നിലെ മാനസികാവസ്ഥയും ഉദ്ദേശവും കണ്ടെത്താൻ ഞങ്ങൾ അന്വേഷണം നടത്തുകയും ഉചിതമായ നടപടി സ്വീകരിക്കുകയും ചെയ്യുമെന്ന് ഗുജറാത്ത് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. തെറ്റ് ചെയ്തവരെ ഞങ്ങൾ വെറുതെവിടില്ലെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
ഈ സ്‌കൂളിലെ ഹിന്ദു വിദ്യാർത്ഥികൾ ഒരു പ്രവർത്തനത്തിനിടെ നമസ്‌കരിക്കാൻ നിർബന്ധിതരായതായി കാണിക്കുന്ന ഒരു വീഡിയോ ഞങ്ങൾ കാണാനിടയായി. ഞങ്ങളുടെ പ്രതിഷേധത്തെ തുടർന്ന് സ്‌കൂൾ മാനേജ്‌മെന്റ് മാപ്പ് പറയുകയും ഭാവിയിൽ ഇത്തരം പ്രവർത്തനങ്ങൾ നടത്തില്ലെന്ന് ഉറപ്പ് നൽകുകയും ചെയ്തുവെന്ന് എബിവി വ്യക്തമാക്കി.
അതേസമയം സ്‌കൂൾ മാനേജ്മെന്റ് രേഖാമൂലം ക്ഷമാപണം നടത്തുകയും അടുത്ത തവണ കൂടുതൽ ജാഗ്രത പാലിക്കുമെന്നും അറിയിച്ചു.ഉത്സവങ്ങൾക്ക് മുമ്പ് വിവിധ മതങ്ങളെക്കുറിച്ചും മതപരമായ ആചാരങ്ങളെക്കുറിച്ചും കുട്ടികളെ ബോധവൽക്കരിക്കുന്നത് സ്‌കൂളിന്റെ പതിവാണെന്ന് സ്‌കൂൾ പ്രിൻസിപ്പൽ നീരാളി ദഗ്ലി പറഞ്ഞു.
Discussion about this post