ന്യൂഡൽഹി : ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയുടെ (ഐ ഐ ടി ജോധ്പൂർ ) പുതിയ ക്യാമ്പസ് ഒക്ടോബർ അഞ്ചിന് പ്രധാനമന്ത്രി രാഷ്ട്രത്തിന് സമർപ്പിക്കും. ജോധ്പൂർ-നാഗൗർ ഹൈവേയിൽ 852 ഏക്കർ സ്ഥലത്താണ് പുതിയ ക്യാമ്പസ് സ്ഥിതി ചെയ്യുന്നത്. മറ്റുള്ള ഏഴ് ഐഐടികൾക്കൊപ്പം 2008 ലാണ് ഐഐടി ജോധ്പൂർ സ്ഥാപിതമായത്.കഴിഞ്ഞ പതിനഞ്ചു വർഷക്കാലമായി ഐ ഐ ടി ജോധ്പൂർ രാജ്യത്തെ നിരവധി ഗവേഷണ പദ്ധതികളുടെ ഭാഗമായിട്ടുണ്ട്.
” നാളെ ഐഐടി ജോധ്പൂർ പ്രധാനമന്ത്രി രാഷ്ട്രത്തിന് സമർപ്പിക്കുകയാണ്. രാജ്യത്തിൻറെ വികസനത്തിനായി സംഭാവന ചെയ്യുവാൻ ഞങ്ങൾ എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കും. ” ഐഐടി ജോധ്പൂർ ഡയറക്ടർ പ്രൊഫസർ സന്തനു ചൗധരി പറഞ്ഞു. ക്ലീൻ എനർജി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ബയോ എഞ്ചിനീയറിംഗ്, വിവിധ ബിരുദ, ബിരുദാനന്തര വിഷയങ്ങളിലേക്ക് ഇവിടെ പ്രവേശനം ലഭിക്കും.
സാങ്കേതികശാസ്ത്രപഠനങ്ങൾക്കായുള്ള ഇന്ത്യയിലെ മികച്ച കലാലയങ്ങളിൽ ഒന്നാണിത്. ഭാരതത്തിന്റെ സാമൂഹികവും സാമ്പത്തികവുമായ വളർച്ചയ്ക്ക് വേണ്ടി കഴിവുള്ള സാങ്കേതികവിദഗ്ദരേയും ശാസ്ത്രജ്ഞരേയും സംഭാവന ചെയ്യുക എന്നതാണ് ഈ സ്ഥാപനങ്ങളുടെ പ്രധാന ദൗത്യം. പൊതു പ്രവേശന പരീക്ഷ വഴിയാണ് ഐ ഐ ടി കളിൽ പ്രവേശനം ലഭിക്കുക.ആദ്യം സ്ഥാപിച്ച ഏഴ് ഐ ഐടികൾക്ക് പുറമെ ഇപ്പോൾ സ്ഥാപിച്ച എട്ടെണ്ണം ഉൾപ്പെടെ രാജ്യത്താകെ പതിനഞ്ച് ഐ ഐ ടികളാണ് നിലവിലുള്ളത്.
Discussion about this post