കാബൂൾ: രാജ്യത്തെ അഫ്ഗാൻ കുടിയേറ്റക്കാരെ ചൊല്ലി പാകിസ്താനും താലിബാനും തമ്മിലുള്ള തർക്കം പാരമ്യത്തിൽ. രാജ്യത്ത് അനധികൃത കുടിയേറ്റക്കാർക്കെതിരെ പാകിസ്ഥാൻ ശക്തമായ നടപടി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ, അഭയാർഥികളെ പുറത്താക്കാനുള്ള തീരുമാനത്തെ താലിബാൻ അപലപിച്ചു. അഭയാർഥികൾ സ്വമേധയാ രാജ്യം വിടാത്തിടത്തോളം കാലം പാകിസ്ഥാൻ അവരെ സഹിക്കണമെന്ന് താലിബാൻ വക്താവ് പറഞ്ഞു.
ഏകദേശം 1.7 ദശലക്ഷം പേർ അഫ്ഗാനിസ്ഥാനിൽ നിന്ന് ഉൾപ്പെടെയുള്ള എല്ലാ അഭയാർഥികളെയും പുറത്താക്കുമെന്ന് ചൊവ്വാഴ്ച പാകിസ്താൻ ഇടക്കാല സർക്കാർ അറിയിച്ചു. അടുത്ത മാസം ആരംഭിക്കുന്ന അടിച്ചമർത്തൽ പ്രത്യേകിച്ച് ആരെയും ലക്ഷ്യമിട്ടുള്ളതല്ലെന്നും എല്ലാ രാജ്യക്കാർക്കും ബാധകമാകുമെന്നും പാക് ഭരണകൂടം പറഞ്ഞു. ഇതിന് പിന്നാലെയാണ് താലിബാൻ മറുപടിയുമായി രംഗത്തെത്തിയത്. ‘അഫ്ഗാൻ അഭയാർത്ഥികളോടുള്ള പാകിസ്താന്റെ പെരുമാറ്റം അംഗീകരിക്കാനാവില്ല. പാക് തങ്ങളുടെ പദ്ധതി പുനഃപരിശോധിക്കണം. അഫ്ഗാൻ അഭയാർത്ഥികൾക്ക് പാകിസ്താന്റെ സുരക്ഷാ പ്രശ്‌നങ്ങളിൽ പങ്കില്ല. അവർ സ്വമേധയാ രാജ്യം വിടുന്നിടത്തോളം കാലം ആ രാജ്യം അവരെ സഹിക്കണമെന്ന് താലിബാൻ വക്താവ് സബിഹുല്ല മുജാഹിദ് പറഞ്ഞു.
പാകിസ്ഥാനിൽ തീവ്രവാദ ആക്രമണങ്ങൾ ദിനംപ്രതി വർദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് അഭയാർത്ഥികളെ ലക്ഷ്യമിട്ടുള്ള സർക്കാർ നീക്കം. അതിർത്തി കടന്നുള്ള ആക്രമണത്തിന് പിന്നിൽ അഫ്ഗാനിസ്ഥാൻ ആസ്ഥാനമായുള്ള ഭീകരരാണെന്നാണ് പാകിസ്താന്റെ ആരോപണം. എന്നാൽ ഈ ആരോപണങ്ങൾ താലിബാൻ നിഷേധിച്ചിരുന്നു.
Discussion about this post