ക്ഷേത്രപരിസരത്ത് അന്യമതക്കാരുടെ കടകള്‍ പാടില്ലെന്ന് താന്‍ പറഞ്ഞുവെന്ന് വ്യാജപ്രചരണം നടത്തുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജേശഖരന് പറഞ്ഞു. പറയാത്ത കാര്യങ്ങളാണ് പറഞ്ഞു എന്ന് പറയുന്നത്. തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിന് ശേഷമാണ് ഇത്തരം വാര്‍ത്തകള്‍ പ്രചരിക്കുന്നത്. ആ വാര്‍ത്താ സമ്മേളനത്തിന്റെ ദൃശ്ങ്ങള്‍ പരിശോധിച്ചാല്‍ ഇവര്‍ പറയുന്നത് കള്ളമാണെന്ന് മനസ്സിലാകും. പിണറായയിയും, കോടിയേരിയും പച്ചക്കള്ളം പ്രചരിപ്പിക്കുകയാണെന്നും കുമ്മനം രാജേശേഖരന് പറഞ്ഞു.
ആരാധനാലയ പരിസരത്ത് എന്തെല്ലാം വേണം തുടങ്ങിയ കാര്യങ്ങളില്‍ തീരുമാനമടുക്കേത്് ക്ഷേത്രമായാലും പള്ളികളായാലും അതതിന്റെ നടത്തിപ്പുകരാണ്. അതാണ് തന്റെ അഭിപ്രായമെന്നും കുമ്മനം പറഞ്ഞു. ക്ഷേത്ര പരിസരത്ത് അന്യമതക്കാരുടെ വിപണനശാലകള്‍ പാടില്ലെന്ന് കുമ്മനം പറഞ്ഞുവെന്നായിരുന്നു വാര്‍ത്തകള്‍. ഇതിനെതിരെ സിപിഎം നേതാക്കളായ പിണറായി വിജയനും, കോടിയേരി ബാലകൃഷ്ണനും രംഗത്തെത്തിയിരുന്നു
ക്ഷേത്രപരിസരത്തെ ഇതര മതസ്ഥരുടെ കച്ചവടവുമായി ബന്ധപ്പെട്ട് ഞാൻ പറഞ്ഞതായി പ്രചരിപ്പിക്കുന്ന വാർത്തകൾ തീർത്തും വസ്തുതാവിരുദ്…
Posted by Kummanam Rajasekharan on Monday, 21 December 2015
.
Discussion about this post