കണ്ണൂർ: പേപ്പറിൽ ഒപ്പിടാൻ കുനിഞ്ഞതിനിടെ വീട്ടമ്മയുടെ സ്വകാര്യഭാഗങ്ങളുടെ ചിത്രങ്ങൾ എടുത്ത ബാങ്ക് ജീവനക്കാരനെതിരെ കേസ്. കൂത്തുപറമ്പ് സഹകരണ അർബൻ ബാങ്ക് ജൂനിയർ ക്ലർക്ക് കൈവേലിക്കൽ സ്വദേശി ഷിജിന്റെ പേരിലാണ് കേസെടുത്തത്.പ്രതി ഒളിവിലാണ്.
ഇന്നലെ രാവിലെയാണ് കേസിനാസ്പദമായ സംഭവം.കുടിശ്ശിക നിവാരണത്തിന്റെ ഭാഗമായി ജാമ്യക്കാരനായ ഭർത്താവിന് നോട്ടീസ് നൽകാൻ എത്തിയതായിരുന്നു ബാങ്കിലെ ജൂനിയർ ക്ലർക്കും പ്യൂണും.
ഭർത്താവ് സ്ഥലത്തില്ലാത്തതിനാൽ വീട്ടമ്മയാണ് നോട്ടീസ് കൈപ്പറ്റിയത്. ബാങ്ക് ജീവനക്കാർ നൽകിയ പേപ്പറിൽ ഒപ്പിടാൻ കുനിഞ്ഞതിനിടെ വീട്ടുമുറ്റത്തുനിന്ന ഷിജിൻ മൊബൈലിൽ സ്വകാര്യ ഭാഗം പകർത്തുകയായിന്നു.
എന്നാൽ ക്യാമറ ഓൺ ചെയ്തു വെച്ചത് ശ്രദ്ധയിൽപ്പെട്ട മകൾ ബഹളം വെച്ചു. ഇതിനെ തുടർന്ന് ഇവർ ഓടിരക്ഷപ്പെടുകയായിരുന്നു. മൊബൈൽ ഫോൺ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Discussion about this post