തൃശൂർ: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ (പിഎഫ്‌ഐ) നിരോധിച്ചില്ലായിരുന്നെങ്കിൽ കേരളത്തിൽ സമാധാനം നഷ്ടപ്പെടുമായിരുന്നെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ .കേരളത്തിൽ സ്വസ്ഥമായി കിടന്നുറങ്ങാൻ കഴിയുന്നതിന് നന്ദി പറയേണ്ടത് പ്രധാനമന്ത്രി നരേന്ദ്രമോദിയോടും ആഭ്യന്തര മന്ത്രി അമിത് ഷായോടുമാണെന്ന് സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
കേരളത്തിലെ ക്രൈസ്തവ സഭകളെയും പിഎഫ്‌ഐ ലക്ഷ്യമിട്ടിരുന്നു. ഹമാസ് അനുകൂല പ്രകടനം കേരളത്തിൽ നടത്തുന്നത് മുപ്പത് ശതമാനം മുസ്ലീം സമുദായ അംഗങ്ങളെ ഉന്നമിട്ടാണെന്നും കെ. സുരേന്ദ്രൻ ആരോപിച്ചു.
ഇസ്രേയൽ-ഹമാസ് യുദ്ധത്തിൻറെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് സിപിഎം ഹമാസ് അനുകൂല പ്രകടനം നടത്തുകയാണെന്ന് കഴിഞ്ഞ ദിവസം കെ. സുരേന്ദ്രൻ ആരോപിച്ചിരുന്നു. ഇസ്രയേൽ -പലസ്തീൻ പ്രശ്‌നത്തെ സംസ്ഥാനത്ത് വർഗീയ വേർതിരിവിനായി ഉപയോഗിക്കുകയാണ്. ഇത്തരമൊരു വർഗീയ വേർതിരിവിനാണ് സിപിഎം നേതൃത്വം നൽകുന്നത്. സംസ്ഥാനത്ത് ഭീകര സംഘടനകളുടെ സ്ലീപ്പർ സെല്ലുകൾ പ്രവർത്തിക്കുന്നുണ്ട്. ഇതിനിടെയാണ് വളരെ അപകടകരമായ നീക്കം സിപിഎം നടത്തുന്നത്.
Discussion about this post