വാഷിംഗ്ടൺ: ഇസ്രായേൽ ഹമാസ് യുദ്ധം കൊടുമ്പിരി കൊള്ളുന്നതിനിടെ തനിക്ക് വധഭീഷണിയുണ്ടെന്ന വെളിപ്പെടുത്തലുമായി യുഎസിലെ മുസ്ലീം ജനപ്രതിനിധി രംഗത്ത്. തനിക്ക് വധഭീഷണി നേരിടുന്നുണ്ടെന്നും തന്റെ കുടുംബത്തിന്റെ സുരക്ഷയെക്കുറിച്ച് തനിക്ക് ഭയമുണ്ടെന്നും വെള്ളിയാഴ്ച യുഎസ് മുസ്ലീം പ്രതിനിധി ഇൽഹാൻ ഒമർ.
മിനസോട്ടയിൽ നിന്നുള്ള ഡെമോക്രാറ്റിക് കോൺഗ്രസ് അംഗമാണ് ഇൽഹാർ ഒമർ. ഇസ്രയേലിനെതിരായ ഹമാസിന്റെ ആക്രമണത്തെ അപലപിച്ചതാണ് ഭീകരരുടെ വിദ്വേഷത്തിന് ഇരയാക്കിയത്.
ഹമാസിന്റേത് ഭീകരാക്രമണെന്ന് വിശേഷിപ്പിച്ചതിന് പിന്നാലെ ഇൽഹാലിന് നിരവധി വോയ്‌സ് മെയിലുകളും ഭീഷണി സന്ദേശങ്ങളും ലഭിച്ചു. ഇൽഹാലിനെ കൊന്ന് നരകത്തിലെത്തിക്കാൻ ഭീകരർ ആഹ്വാനം ചെയ്തു.
ഒരാൾ തന്റെ വിലാസം “റേപ്പിസ്റ്റുകക്ക് ” നൽകിയിട്ടുണ്ടെന്നും ഒരു വിജിലന്റ് ഗ്രൂപ്പ് തന്നെയും മക്കളെയും നിരീക്ഷിക്കുന്നുണ്ടെന്നും ഇൽഹാൻ ഒമർ പറഞ്ഞു.
Discussion about this post