ജറുസലേം: ഹമാസ് ഭീകരർക്കെതിരെ ഗാസയിൽ തുടരുന്ന പോരാട്ടം ഇസ്രായേൽ അവസാനിപ്പിക്കില്ലെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. യുദ്ധത്തിനും സമാധാനത്തിനും അതിന്റേതായ സമയം ഉണ്ടെന്നാണ് ബൈബിളിലെ വാചകം. ഇപ്പോൾ യുദ്ധത്തിനുള്ള സമയം ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗാസയിൽ ഇസ്രായേൽ വെടിനിർത്തൽ പ്രഖ്യാപിച്ചുവെന്ന വാർത്തകൾ തള്ളിക്കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
പേൾ ഹാർബറും, വേൾഡ് ട്രേഡ് സെന്ററും ആക്രമിക്കപ്പെട്ടപ്പോൾ അമേരിക്കയിൽ ഉണ്ടായ സാഹചര്യം ആണ് ഇപ്പോൾ ഇസ്രായേലിലും ഉള്ളത്. വെടിനിർത്തുക എന്നതിന് അർത്ഥം ഹമാസിനോട് ക്ഷമിക്കുക എന്നാണ്. ഭീകരവാദത്തോടും ക്രൂരതകളോടും പൊറുക്കുക എന്നാണ്. അതുകൊണ്ട് തന്നെ വെടിനിർത്തൽ പ്രഖ്യാപിച്ചിട്ടില്ല. ബൈബിൡ ഒരു വാചകം ഉണ്ട്. യുദ്ധത്തിനും സമാധാനത്തിനും അതിന്റേതായ സമയം ഉണ്ടെന്നാണ് ഈ വാചകം. ഇപ്പോൾ യുദ്ധത്തിന്റെ സമയം ആണെന്നും നെതന്യാഹു കൂട്ടിച്ചേർത്തു.
രാജ്യങ്ങൾക്കും നേതാക്കൾക്കും ഈ സമയം ഏറെ നിർണായകം ആണ്. ഭീകരതയ്ക്ക് മുൻപിൽ അടിയറവ് പറയണോ നല്ലൊരു ഭാവിയ്ക്കായി പോരാടണോയെന്ന് ഇവർക്ക് ഇപ്പോൾ തീരുമാനിക്കാം. ഒക്ടോബർ ഏഴ് മുതലാണ് പോരാട്ടം ആരംഭിച്ചത്. ഹമാസിനെതിരെ വിജയിക്കാതെ പോരാട്ടം അവസാനിപ്പിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
നാഗരികതയുടെ സംസ്‌കാരത്തിന്റെയും ശത്രുക്കൾക്കെതിരെയാണ് ഇസ്രായേൽ പോരാടുന്നത്. രണ്ട് ജനതയോട് ആണ് ഇസ്രായേൽ ക്രൂരത കാട്ടുന്നത്. പലസ്തീൻ ജനതയെയും ഇസ്രായേൽ ജനതയെയും ഹമാസ് ഒരു പോലെ ഉപദ്രവിക്കുന്നുവെന്നും നെതന്യാഹു പറഞ്ഞു.
Discussion about this post