കോട്ടയം: മറുനാടൻ മലയാളി ചാനൽ ഉടമയും എഡിറ്ററുമായ ഷാജൻ സ്‌കറിയയ്‌ക്കെതിരെ കേസ് എടുത്ത് പോലീസ്. കളമശ്ശേരിയിലെ സ്‌ഫോടന പരമ്പരയുമായി ബന്ധപ്പെട്ട സോഷ്യൽ മീഡിയ പോസ്റ്റിലാണ് പരാതി. മലപ്പുറം സ്വദേശിയുടെ പരാതിയിലാണ് പോലീസ് നടപടി.
കളമശ്ശേരി സ്‌ഫോടനത്തിന് പിന്നാലെ ഹമാസിനും ഭീകരവാദത്തിനുമെതിരെ അദ്ദേഹം വീഡിയോ പങ്കുവച്ചിരുന്നു. ഇതിലാണ് മലപ്പുറം സ്വദേശി പരാതി നൽകിയത്. ഇരു വിഭാഗങ്ങൾക്കിടയിൽ ഭിന്നതയുണ്ടാക്കാൻ ശ്രമിച്ചെന്നും, വർഗ്ഗീയ സംഘർഷം ലക്ഷ്യമിട്ടുള്ളതാണ് പോസ്‌റ്റെന്നും ചൂണ്ടിക്കാട്ടിയായിരുന്നു പരാതി നൽകിയത്. സംസ്ഥാനത്തിന്റെ ക്രമസമാധാന നിലയുടെ ചുമതലയുള്ള എഡിജിപി എം ആർ അജിത് കുമാറിന് രേഖാമൂലമാണ് മലപ്പുറം സ്വദേശി പരാതി നൽകിയത്.
അതേസമയം കളമശ്ശേരി സ്‌ഫോടനവുമായി ബന്ധപ്പെട്ട് വ്യാജ വാർത്ത നൽകിയെന്ന് ആരോപിച്ച് പി.വി അൻവർ എംഎൽഎയും പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ഫേസ്ബുക്ക് കുറിപ്പിലൂടെ അൻവറാണ് ഇക്കാര്യം അറിയിച്ചത്. എഡിജിപിയ്ക്ക് നൽകിയ പരാതിയുടെ പകർപ്പും അൻവർ പങ്കുവച്ചിട്ടുണ്ട്. ഇതിലും പോലീസ് കേസ് എടുത്തിട്ടുണ്ട്.
Discussion about this post