കേരളത്തിലെ ഇടതു വലതു മുന്നണികൾ ഒരുപോലെ ഹമാസ് എന്ന ഇസ്ലാമിക ഭീകര സംഘടനയെ വളർത്തുവാനായി മത്സരിക്കുകയാണെന്ന് പ്രശസ്ത ബൈബിൾ പണ്ഡിതനും എഴുത്തുകാരനുമായ ജോബി ഹാൽവിൻ. ഹമാസ് ഒരു ഭീകര സംഘടനയാണെന്ന് മാലോകർക്ക് എല്ലാം അറിയാവുന്നതാണ്. പക്ഷേ കേരളത്തിലെ ഇരുമുന്നണികളും ആ തീവ്രവാദ സംഘടനയെ അനുകൂലിക്കുകയും ഭീകരതയെ വളർത്തുകയും ചെയ്യുന്ന നിലപാടാണ് സ്വീകരിക്കുന്നത് എന്നും ജോബി ഹാൽവിൻ സൂചിപ്പിച്ചു.
കേന്ദ്രത്തിൽ നരേന്ദ്രമോദി വീണ്ടും അധികാരത്തിൽ എത്തും എന്നുള്ളത് മാത്രമാണ് ഇനി ഏക പ്രതീക്ഷ എന്നും ജോബി ഹാൽവിൻ വ്യക്തമാക്കി. ” ഹമസിനെ പോലെയുള്ള ഭീകര സംഘടനകളെ അനുകൂലിച്ചുകൊണ്ട് ചിലർ കുട്ടികളുടെ തലയിൽ പോലും വർഗീയ വിഷം കുത്തിവയ്ക്കുകയാണ്. പലസ്തീനിൽ എപ്രകാരമാണോ ഹമാസ് വളർന്നുവന്നത് അത്തരത്തിൽ കേരളത്തിലും ചില ഹമാസുകൾ വളർന്നുവരികയാണ്. അതിനായി എല്ലാ സപ്പോർട്ടും നൽകുന്നത് ഇവിടുത്തെ ഗവൺമെന്റ് തന്നെയാണ്. അത്തരത്തിലുള്ളവർക്ക് സ്റ്റൈപ്പെന്റും സ്കോളർഷിപ്പുകളും വരെ നൽകിക്കൊണ്ട് ഭീകരവാദം വളർത്തുകയാണ് ചെയ്യുന്നത്” എന്നും ജോബി ഹാൽവിൻ അഭിപ്രായപ്പെട്ടു.
” യഥാർത്ഥത്തിൽ പലസ്തീനികൾ തന്നെയാണ് ഹമാസിന് വളരാൻ വളം വെച്ച് കൊടുത്തിരുന്നത്. രാജ്യത്തെ മുഴുവൻ നശിപ്പിക്കാൻ പോകുന്ന ബോംബുകളെയാണ് വളർത്തിയെടുക്കുന്നത് എന്ന് അന്ന് അവരറിഞ്ഞിരുന്നില്ല. കേരളത്തിലും ഇത്തരത്തിൽ ഹമാസുകൾ വളരുമ്പോൾ കണ്ണടച്ചു കൊടുക്കുകയാണ് എല്ലാവരും. ഇനി അവരെ പിന്തുണയ്ക്കാത്തവർ ഇവിടെനിന്ന് ഉടുമുണ്ടും വാരിയെടുത്ത് പാലായനം ചെയ്യേണ്ട കാലം വിദൂരമല്ല. അന്ന് ഒരു പക്ഷേ നരേന്ദ്രമോദിക്ക് പോലും ഭാരതത്തെ രക്ഷിക്കാൻ ആവില്ല” എന്നും ജോബി ഹാൽവിൻ അഭിപ്രായപ്പെട്ടു.
Discussion about this post