Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home Article

നാണം കെട്ട് കോണ്‍ഗ്രസിന്റെ മോദി വിരുദ്ധത

by Brave India Desk
Dec 27, 2015, 01:26 pm IST
in Article
Share on FacebookTweetWhatsAppTelegram

(നിലപാട് )

മനു എറണാകുളം

Stories you may like

സ്വച്ഛഭാരതത്തിന് ഇങ്ങനെകൂടി ഒരർത്ഥമുണ്ട്.വൃത്തികെട്ട ഇടതു തീവ്രവാദം ഇല്ലാത്തിടം ! ജനാധിപത്യം ജയിക്കട്ടെ

എന്താണ് ശശികല ടീച്ചർ ചെയ്ത കുറ്റം ?

മോദിയുടെ പിറന്നാള്‍ നയതന്ത്രജ്ഞതയ്ക്ക് ലോകം മുഴുവന്‍ കയ്യടി നേടുമ്പോള്‍ നിസ്സാരമായ ആരോപണം ഉന്നയിച്ച് ജനകീയ പരിഹാസം ഏറ്റുവാങ്ങുകയാണ് ഇത്രയും കാലം ഇന്ത്യ ഭരിച്ച ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്. ലോകരാജ്യങ്ങളുടെ കയ്യടി നേടിയ മോദിയുടെ പാക് സന്ദര്‍ശനത്തെ നിസ്സാര ആരോപണങ്ങള്‍ ഉന്നയിച്ച് എതിര്‍ക്കുന്ന കോണ്‍ഗ്രസിന്റെ നടപടി അപഹാസ്യമെന്ന് വിലയിരുത്തലാണ് ഉയരുന്നത്. ഇന്ത്യന്‍ പ്രധാനമന്ത്രിയ്ക്ക് കിട്ടുന്ന ഓരോ കയ്യടിയും കോണ്‍ഗ്രസിനെതിരായ മുദ്രാവാക്യ വിളിയാക്കി മാറ്റിയ വിവരക്കേടാണ് മോദിയെ വിമര്‍ശിക്കുക വഴി കോണ്‍ഗ്രസ് നടത്തിയത്.

മോദിയുടെ ലാഹോര്‍ സന്ദര്‍ശനം പാക്കിസ്ഥാനിലെ ഭരണ പ്രതിപക്ഷവും, യുഎന്നും, വിദേശ മാധ്യമങ്ങളും, സിപിഎം പോലുള്ള ഇടത് പാര്‍ട്ടികളും പിന്തുണയ്ക്കുമ്പോള്‍ കോണ്‍ഗ്രസ് ദുര്‍ബലമായ ആരോപണവുമായി രംഗത്തെത്തുകയാണ് ചെയ്തത്. ഒരു വ്യവസായിയ്ക്ക് വേണ്ടിയാണ് മോദിയുടെ പാക് സന്ദര്‍ശനം എന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. മോദിയെ തറ രാഷ്ട്രീയ നീക്കങ്ങളിലൂടെ പ്രതിരോധി്ചു കൊണ്ടിരിക്കുന്ന കോണ്‍ഗ്രസിന്റെ രാഷ്ട്രീയ പാപ്പരത്തം ഒരിക്കല്‍ കൂടി വെളിവാകുകയാണ് ഇതോടെ ഉണ്ടായത്.

മോദിയുടെ ലാഹോര്‍ സന്ദര്‍ശനത്തിന്റെ അപദാനങ്ങള്‍ മാധ്യമങ്ങള്‍ ഇനിയും പാടിതീരാത്ത സാഹചര്യത്തില്‍ അത് അവര്‍ത്തിക്കുന്നില്ല.2004ല്‍ വാജ്‌പേയിയ്ക്ക് ശേഷം പാക്കിസ്ഥാന്‍ സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രിയാണ് നരേന്ദ്രമോദി. മാസങ്ങള്‍ നീണ്ട നയതന്ത്ര ചര്‍ച്ചകള്‍ക്കിടയില്‍ ഭീകരയ്‌ക്കെതിരായ നിലപാടില്‍ പാക്കിസ്ഥാനെ തങ്ങളുടെ നിലപാടുകള്‍ക്കൊപ്പമെത്തിക്കാന്‍ മോദി സര്‍ക്കാരിന് കഴിഞ്ഞിരിക്കുന്നു. ഈ മാസമാദ്യം പാക്കിസ്ഥാന്‍ സന്ദര്‍ശിച്ച വിദേശകാര്യ മന്ത്രി സുഷമ സ്വരാജും, ഇന്ത്യന്‍ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലും ഇരുരാജ്യങ്ങളും തമ്മിലുള്ള സ്പര്‍ദ്ധ ഇല്ലാതാക്കാനുള്ള പശ്ചാത്തലം ഒരുക്കിയിരുന്നു. പാക്കിസ്ഥാനിലെ മാധ്യമങ്ങളും പ്രതിപക്ഷവും ഇതിന് പിന്തുണ നല്‍കിയതും ഇതിന് മുന്‍പ് ഇല്ലാത്ത സംഭവവികാസങ്ങളാണ്. ഈയൊരു പശ്ചാത്തലത്തിലേക്ക് മോദിയുടെ സന്ദര്‍ശനം കൂടെ നടന്നതോടെ വലിയ മുന്നേറ്റം തന്നെയാണ് ഉണ്ടായത്. ലോകരാജ്യങ്ങള്‍ മുഴുവന്‍ ഇക്കാര്യത്തില്‍ മോദിയുടെ നയതന്ത്രജ്ഞതയെ പുകഴ്ത്തുമ്പോള്‍ ഹഫീസ് സയീദിനെ പോലുള്ള ഭീകര സംഘടന നേതാക്കള്‍ മാത്രമാണ് എതിര്‍പ്പുമായി രംഗത്തെത്തിയത്.
മുംബൈ ഭീകരാക്രമണക്കേസില്‍ ഇന്ത്യന്‍ പ്രതിപ്പട്ടികയിലുള്ള ഹഫീസ് സയീദ് ഈ നീക്കങ്ങളെ എതിര്‍ക്കുന്നത് ഭയം കൊണ്ട് തന്നെയാണ്. ദാവൂദ് ഇബ്രാഹിനെ പോലുള്ള വന്‍ തോക്കുകളെ കസ്റ്റഡിയിലാക്കാനുള്ള ഇന്ത്യന്‍ നീക്കം ഒരു വശത്ത് നടക്കുന്ന സാഹചര്യത്തില്‍ അതുണ്ടാവുക സ്വാഭാവികം. എന്നാല്‍ കോണ്‍ഗ്രസ് ഇത്തരമൊരു നിലപാടിലേക്ക് നീങ്ങുന്നത് രാജ്യസ്‌നേഹികളായ ഇന്ത്യക്കാരുടെ തന്നെ മനസ്സ് കാണാത്തത് കൊണ്ടാണെന്ന് വിലയിരുത്താം. ജനമനസ്സുകള്‍ മനസ്സിലാക്കുന്നതില്‍ കോണ്‍ഗ്രസ് വീണ്ടും പരാജയപ്പെടുന്നുവെന്ന് ഓര്‍മ്മിപ്പിക്കുന്നു ഇപ്പോഴത്തെ പ്രസ്താവനകള്‍. ഹഫീസ് സയീദിന്റെ ഭാഷയിലാണോ കോണ്‍ഗ്രസ് സംസാരിക്കുന്നതെന്ന് ആരെങ്കിലും ചോദിച്ചാല്‍ അതിന് മറുപടി പറയുക കോണ്‍ഗ്രസിന് എളുപ്പമാവില്ല.

ഓരോ വിദേശയാത്രയും മോദി ടൂര്‍ നടത്തുന്നു എന്ന രീതിയില്‍ ഇക്‌ഴ്ത്തി കാണിക്കുകയായിരുന്നു കോണ്‍ഗ്രസും, ഇടത് പക്ഷവും ചെയ്ത് കൊണ്ടിരുന്നത്. മോദി നാടോടിയായ പ്രധാനമന്ത്രി, എന്നിങ്ങനെ പുഖൃറം പൂച്ചായ വിമര്‍ശനങ്ങളാണ് കോണ്‍ഗ്രസ് നേതാക്കള്‍ എക്കാലവും ഉയര്‍ത്തിയത്. അതേസമയം ഒറു വര്‍ഷത്തിനുള്ളില്‍ രാജ്യത്തിനകത്തെത്തിയ ആയിരക്കണക്കിന് കോടി രൂപയുടെ വിദേശ നിക്ഷേപ കണക്കുകള്‍ കോണ്‍ഗ്രസ് വിമര്‍ശനത്തിന്റെ മുനയൊടിച്ചിരുന്നു. ഇതിനിടയിലാണ് മോദിയുടെ പിറന്നാള്‍ നയതന്ത്രജ്ഞത അരങ്ങേറിയതത് പതിവ് വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തി.
സ്വാകാര്യ ബിസിനസ് ആവശ്യങ്ങള്‍ക്കായാണ് മോദി പാക്കിസ്ഥാനിലെത്തിയത് എന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. യാതൊരു അടിസ്ഥാനവുമില്ലാത്ത ഒഴുക്കന്‍ വിമര്‍ശനമാണ് ഇതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. ഇന്ത്യ-പാക്ക് സൗഹൃദ ചര്‍ച്ചയില്‍ ഏറെ നിര്‍ണായകമെന്ന് കരുതുന്ന ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ പാക് സന്ദര്‍ശനത്തെ ബിസിനസ് ആവശ്യത്തിന് എന്ന രീതിയില്‍ ചുരുക്കി കണ്ടത് വലിയ രാഷ്ട്രീയ തിരിച്ചടി തന്നെ കോണ്‍ഗ്രസിന് നല്‍കുമെന്നാണ് എല്ലാവരും പറയുന്നത്. കാമ്പുള്ള വിഷയങ്ങളില്‍ ഇത്തരം വാചക കസര്‍ത്തുകള്‍ നടത്തുന്നത് കോണ്‍ഗ്രസ് പോലുള്ള രാഷ്ട്രീയ പ്രസ്ഥാനത്തിന് എത്രത്തോളം ഗുണം ചെയ്യുമെന്ന ചോദ്യവും ഉയരുന്നു.
യുഎന്നും, വിവിധ വിദേശ മാധ്യമങ്ങളും മോദിയുടെ പാക് സന്ദര്‍ശനത്തെ വലിയ രാഷ്ട്രീയ നയതന്ത്ര മുന്നേറ്റമായാണ് വിലയിരുത്തിയത്.
ഇക്കാര്യത്തിലെ ചില പ്രതികരങ്ങള്‍ നോക്കാം-മോദിഷെരീഫ് ചര്‍ച്ച ഇരുരാജ്യങ്ങളും ഉള്‍പ്പെട്ട മേഖലയ്ക്കാകെ ഗുണംചെയ്യുമെന്നാണ് അമേരിക്കന്‍ ആഭ്യന്തരവകുപ്പ് വക്താവ് ജോണ്‍ കിര്‍ബി പറഞ്ഞത്.
ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിലെ സുപ്രധാന കാല്‍വെപ്പ് എന്നാണ് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തത്. ദി വാഷിംഗ്ടണ്‍ പോസ്റ്റും സന്ദര്‍ശനത്തെ പുകഴ്ത്തി. ആണവ ശക്തികള്‍ തമ്മിലുള്ള അനുരഞ്ജനത്തിന് തുടക്കം കുറിച്ചതായാണ് ദി വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തതത്.

പ്രതീക്ഷയുണര്‍ത്തുന്ന സന്ദര്‍ശനെ എന്ന നിലയിലാണ് പാക് മാധ്യമങ്ങള്‍ സന്ദര്‍ശനത്തെ സ്വീകരിച്ചത്. ഏഷ്യയിലെ സമാധാന ശ്രമങ്ങള്‍ക്ക് കരുത്ത് പകരുമെന്നായിരുന്നു ചൈനയുടെ പ്രതികരണം.

ഇന്ത്യന്‍ മാധ്യമങ്ങള്‍ ഇനിയും മോദിയുടെ പിറന്നാള്‍ നയതന്ത്രജ്ഞതയില്‍ നിന്ന് വിമുക്തരായിട്ടില്ല. ട്വീറ്റുകളും പ്രതികരണങ്ങളും, പോസ്റ്റുകളുമായി സോഷ്യല്‍ മീഡിയകളും മോദിയുടെ പാക് സന്ദര്‍ശനത്തെ കുറിച്ചുള്ള അപദാനങ്ങള്‍ തുടരുകയാണ്. പതിന് എതിര്‍പ്പുകള്‍ ഇടത് കേന്ദ്രങ്ങളില്‍ നിന്ന് ഇല്ല എന്നതും. സിപിഐ, സിപിഎം പോലുള്ള സംഘടനകള്‍ മോദിയുടെ യാത്രയെ സ്വാഗതം ചെയ്തതും കോണ്‍ഗ്രസിന് പ്രഹരമായി. രാജ്യ നേട്ടങ്ങള്‍ക്ക് എതിരായ സമീപനമാണ് രാഷ്ട്രീയ കാരണങ്ങളാല്‍ കോണ്‍ഗ്രസ് സ്വീകരിക്കുന്നതെന്ന് മോദിയും ബിജെപിയും ഉയര്‍ത്തി കൊണ്ട് വന്നിരുന്നു. ഇനി ആ ആരോപണം കൂടുതല്‍ ശക്തമാകും.

അതേസമയം ഇക്കാര്യത്തില്‍ വിശ്വഹിന്ദു പരിഷത്ത് നേതാവ് പ്രവീണ്‍   തൊഗാഡിയയും, ശിവസേനയും  സ്വീകരിച്ച നിലപാട് കോണ്‍ഗ്രസിന് കച്ചിത്തുരുമ്പായിട്ടുണ്ട്. മോദിയുടെ പാക് സന്ദര്‍ശനത്തെ കളിയാക്കിയ തൊഗാഡിയയുടെ വിഡിയൊ വലിയ തോതില്‍ നവ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഇത് സംഘപരിവാറിന്റെ പൊതുവായ സമീപമനല്ല എന്ന് എല്ലാവര്‍ക്കും
അറിയാം. ശിവസേനയുടെ മോദി വിരുദ്ധ നിലപാടുകള്‍ മറാത്ത രാഷ്ട്രീയത്തിലെ നിലനില്‍പ് പോരാട്ടമാണെന്ന് എല്ലാവര്‍ക്കു മറിയാവുന്നതുമാണ്.

രാജ്യനന്മയ്ക്കായുള്ള ജിഎസ്ടി പോലുള്ള ബില്ലുകളെ ചില രാഷ്ട്രീയ കാരണങ്ങളാല്‍ എതിര്‍ത്തി കോണ്‍ഗ്രസിന് വലിയ രാഷ്ട്രീയ തിരിച്ചടിയാവുകയാണ് മോദിയുടെ പാക് സന്ദര്‍ശനത്തിനെതിരെ ഉയര്‍ത്തുന്ന ആരോപണം. നാഷണല്‍ ഹെറാള്‍ഡ് കേസ് രാഷ്ട്രീയ പ്രതികാരമെന്ന സോണിയയുടേയും, രാഹുലിന്റെയും ആരോപണത്തിന് രാഷ്ട്രീയ സ്വീകാര്യത ലഭിച്ചിരുന്നില്ല. കോടതി പരിഗണനയിലുള്ള കേസിന്റെ പേരില്‍ ശീതകാല സമ്മേളനത്തിന്റെ മുക്കാല്‍ ദിവസവും സ്തംഭിപ്പിച്ചത് രാജ്യവിരുദ്ധമാണെന്ന വിലയിരുത്തലുകളും പുറത്ത് വന്നിരുന്നു.

Tags: nilapdumanu eranakulam
ShareTweetSendShare

Latest stories from this section

മുത്തങ്ങയെന്ന പച്ചയായ യാഥാർത്ഥ്യം ; നീതി പുലർത്തിയോ നരിവേട്ട ?

Naxalism, Maoism, Amit Shah, Basavaraju, Nambala Keshava Rao, Chhattisgarh, Naxal Encounter, Security Forces, CPI (Maoist), Anti-Naxal Operations, Top Naxal Leader Killed, India News, Internal Security India, Abujhmad, Bastar, Operation Black Forest, Indian Government, Ministry of Home Affairs India, Naxal leader death, Chhattisgarh encounter, Maoist insurgency

കമ്യൂണിസ്റ്റ് ഭീകരതയുടെ നെടുംതൂൺ തകർന്നു: ആരാണ് നമ്പാല കേശവ റാവു എന്ന ബസവരാജു?

Naxalism, Maoism, Amit Shah, Basavaraju, Nambala Keshava Rao, Chhattisgarh, Naxal Encounter, Security Forces, CPI (Maoist), Anti-Naxal Operations, Operation Black Forest, Naxal leader death, Chhattisgarh encounter, Maoist insurgency

കമ്യൂണിസ്റ്റ് ഭീകരതയ്ക്കെതിരായ പോരാട്ടത്തിൽ ചരിത്രനേട്ടം; സി.പി.ഐ മാവോയിസ്റ്റ് ജനറൽ സെക്രട്ടറി ബസവരാജു അടക്കം 27 ഭീകരർ കൊല്ലപ്പെട്ടു

Coimbatore car bomb blast site aftermath

കോയമ്പത്തൂർ കാർ ബോംബ് സ്ഫോടന കേസ്: അഞ്ച് പ്രതികൾക്കെതിരെ കൂടി എൻഐഎ കുറ്റപത്രം സമർപ്പിച്ചപ്പോൾ വെളിവായത് വൻ ഗൂഢാലോചന

Discussion about this post

Latest News

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies