ടെൽ അവീവ്: ഗാസയിലെ അൽ ഷിഫ ആശുപത്രിയിൽ ഹമാസ് ഭീകരർ ആയുധങ്ങൾ സംഭരിക്കുകയും ഭീകര പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും ചെയ്തതിന്റെ തെളിവുകൾ പുറത്തു വിട്ട് ഇസ്രയേൽ. ആശുപത്രിയിലെ സ്കാനിംഗ് യന്ത്രങ്ങൾക്കിടയിൽ ഭീകരർ ആയുധങ്ങൾ സംഭരിച്ച് വെച്ചിരിക്കുന്നതിന്റെയും യുദ്ധത്തിന് ആവശ്യമായ സാങ്കേതിക ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുന്നതിന്റെയും ദൃശ്യങ്ങൾ ഇസ്രയേൽ പ്രതിരോധ സേന പുറത്ത് വിട്ടു.
ഹമാസ് ഭീകരർ തട്ടിക്കൊണ്ട് പോയവരെ ഈ ആശുപത്രിക്കുള്ളിലാണ് ബന്ദികളാക്കി വെച്ചിരിക്കുന്നത് എന്നാണ് വിവരം. ആശുപത്രിയുടെ പ്രവേശന കവാടം ഇസ്രയേൽ സേന ബുൾഡോസറുകൾ ഉപയോഗിച്ച് തകർത്തതായി ഹമാസ് ആരോപിച്ചിരുന്നു.
ഇസ്രയേൽ സേന പുറത്ത് വിട്ടിരിക്കുന്ന എഡിറ്റ് ചെയ്യാത്ത വീഡിയോയിൽ ആശുപത്രിക്കുള്ളിലെ ആയുധ സംവിധാനങ്ങൾ വ്യക്തമാണ്. ആശുപത്രിയിലെ സിസിടിവി കാമറകൾ പ്രവർത്തന രഹിതമാണെന്നും വീഡിയോയിൽ വ്യക്തമാണ്.
ആശുപത്രിയെ ആയുധശാലയാക്കി മാറ്റിയ ഹമാസിന്റെ നടപടി അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് ഇസ്രയേൽ സൈനിക വക്താവ് ജൊനാഥൻ കോണ്രിക്കസ് വ്യക്തമാക്കി. എകെ-47 തോക്കുകൾ, ഗ്രനേഡുകൾ, ബുള്ളറ്റുകൾ എന്നിവ ബാഗുകളിലാക്കിയാണ് ആശുപത്രിക്കുള്ളിൽ സൂക്ഷിച്ചിരിക്കുന്നത്.
ഗാസയിലെ റാന്റ്സി ആശുപത്രിക്കടിയിലൂടെ ഹമാസ് ഭീകരർ തുരങ്കം നിർമ്മിച്ചിരുന്നതിന്റെ വീഡിയോ കഴിഞ്ഞ ദിവസം ഇസ്രയേൽ സേന പുറത്ത് വിട്ടിരുന്നു. ആശുപത്രിയുടെ അടിയിലെ രഹസ്യ കേന്ദ്രത്തിൽ സൂക്ഷിച്ചിരുന്ന ആയുധങ്ങളുടെ ചിത്രങ്ങളും ഇസ്രയേൽ സേന പുറത്ത് വിട്ടിരുന്നു. തുരങ്കത്തിന്റെ ഭിത്തിയിൽ അറബി ഭാഷയിൽ ‘ഓപ്പറേഷൻ അൽ-അഖ്സ ഫ്ലഡ്‘ എന്ന് എഴുതിയിരുന്നതായി വീഡിയോയിൽ കാണിച്ച് ഇസ്രയേൽ സൈനിക വക്താവ് വിശദീകരിക്കുന്നുണ്ട്. ഒക്ടോബർ 7ന് ഹമാസ് ഭീകരർ ഇസ്രയേലിൽ നടത്തിയ ആക്രമണത്തിന്റെ പേരായിരുന്നു ‘ഓപ്പറേഷൻ അൽ-അഖ്സ ഫ്ലഡ്‘.
Watch as LTC (res.) Jonathan Conricus exposes the countless Hamas weapons IDF troops have uncovered in the Shifa Hospital's MRI building: pic.twitter.com/5qssP8z1XQ
— Israel Defense Forces (@IDF) November 15, 2023
Discussion about this post