കണ്ണൂർ: സംസ്ഥാനത്ത് വീണ്ടും കർഷ ആത്മഹത്യ. മുടിക്കയം സ്വദേശി സുബ്രമഹ്ണ്യൻ (71) ആണ് ആത്മഹത്യ ചെയ്തത്. വന്യമൃഗശല്യത്തിൽ പൊറുതിമുട്ടിയാണ് ആത്മഹത്യയെന്ന് സുബ്രമഹ്ണ്യന്റെ മകൾ സൗമ്യ പറഞ്ഞു.
ക്യാൻസർ ബാധിതൻ ആയിരുന്നു. വന്യമൃഗ ശല്യത്തെ തുടർന്ന് രണ്ടേക്കർ ഭൂമി സുബ്രഹ്‌മണ്യന് ഉപേക്ഷിക്കേണ്ടി വന്നിരുന്നു. ഇത് വലിയ സാമ്പത്തിക പ്രതിസന്ധിയായിരുന്നു ഉണ്ടാക്കിയത്. ചികിത്സയെ ഉൾപ്പെടെ ഇത് ബാധിച്ചിരുന്നു. രണ്ടര വർഷമായി വാടക വീട്ടിലാണ് കുടുംബം താമസിക്കുന്നത്.
സർക്കാരിന്റെ ലൈഫ് പദ്ധതിയിൽ വീടിനായി അപേക്ഷിച്ചിരുന്നു. എന്നാൽ സ്വന്തമായി സ്ഥലമുള്ളകാര്യം ചൂണ്ടിക്കാട്ടി ഇത് നിഷേധിക്കുകയായിരുന്നു. വന്യമൃഗശല്യത്തെ തുടർന്ന് ഭൂമി ഒന്നിനും ഉപയോഗിക്കാൻ കഴിയാത്തതിനാൽ അതീവ ദു:ഖിതനായിരുന്നു സുബ്രമഹ്ണ്യൻ. ഇതേ തുടർന്നാണ് ആത്മഹത്യയെന്നാണ് മറ്റ് ബന്ധുക്കളും പറയുന്നത്.
Discussion about this post