ചണ്ഡീഗഡ്: ഹരിയാനയിൽ മദ്രസയ്ക്കുള്ളിൽ നിന്നും വഴിയാത്രികർക്ക് നേരെ കല്ലേറ്. ആക്രമണത്തിൽ മൂന്ന് സ്ത്രീകൾക്ക് പരിക്കേറ്റു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
നൂഹിൽ ഇന്നലെ രാത്രി എട്ടരയോടെയായിരുന്നു സംഭവം. സമീപത്തെ ക്ഷേത്രത്തിലെ ആഘോഷപരിപാടികളിൽ പങ്കെടുക്കാൻ പോകുകയായിരുന്നു സ്ത്രീകൾ. ഇതിനിടെയായിരുന്നു മദ്രസയിൽ നിന്നും ആക്രമണം ഉണ്ടായത്. കുട്ടികളാണ് കല്ലെറിഞ്ഞത് എന്നാണ് മദ്രസ അധികൃതർ പറയുന്നത്. ആക്രമണത്തിന് പിന്നാലെ പ്രദേശത്ത് സംഘർഷാവസ്ഥ ഉടലെടുത്തു.
കല്ലേറിൽ സ്ത്രീകൾക്ക് തലയ്ക്ക് ഉൾപ്പെടെയാണ് പരിക്കേറ്റത്. പ്രദേശവാസികൾ ആണ് ഇവരെ ആശുപത്രിയിൽ എത്തിച്ചത്. ഇവരുടെ പരിക്കുകൾ സാരമുള്ളതാണെന്നാണ് വിവരം. അതേസമയം സംഘർഷ സമാനമായ സാഹചര്യം ഉണ്ടായതോടെ പോലീസ് സ്ഥലത്ത് എത്തി. ക്ഷേത്രത്തിലെ പരിപാടി അലങ്കോലപ്പെടുത്തി പ്രദേശത്തെ അന്തരീക്ഷം കലുഷിതമാക്കുന്നതിനായി മതതീവ്രവാദികളാണ് ആക്രമണം നടത്തിയതെന്ന് ഹിന്ദുവിശ്വാസികൾ പറഞ്ഞു. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ പ്രദേശത്ത് കൂടുതൽ പോലീസ് വിന്യസിച്ചിട്ടുണ്ട്. സംഭവത്തിൽ പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു.
ജൂലൈയിൽ വിശ്വഹിന്ദു പരിഷത് പ്രവർത്തകർക്ക് നേരെ മതതീവ്രവാദികൾ നടത്തിയ ആക്രമണത്തിന് പിന്നാലെ വലിയ സംഘർഷം ആയിരുന്നു നൂഹിൽ പൊട്ടിപ്പുറപ്പെട്ടത്. സമാനമായ അന്തരീക്ഷം വീണ്ടും ഉണ്ടാക്കുക ലക്ഷ്യമിട്ടായിരുന്നു മതതീവ്രവാദികളുടെ ആക്രമണം എന്നാണ് ആക്ഷേപം.
Discussion about this post