കോട്ടയം: സംസ്ഥാനം നേരിട്ടുകൊണ്ടിരിക്കുന്ന ഗുരുതര സാമ്പത്തിക പ്രതിസന്ധി തുറന്നുകാട്ടി സപ്ലൈകോ. ഈ സ്ഥിതി തുടര്‍ന്നാല്‍ കച്ചവടം നിര്‍ത്തേണ്ടി വരുമെന്നും. പിടിച്ചുനില്‍ക്കാന്‍ 250 കോടി രൂപയെങ്കിലും കിട്ടണമെന്നും സപ്ലൈകോ ചൂണ്ടിക്കാട്ടി.
ഓരാഴ്ച്ച മുന്‍പാണ് വിപണി ഇടപെടലിന് പണമനുവദിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞത്. എന്നാല്‍ ദിവസങ്ങള്‍ കഴിഞ്ഞട്ടും ധനവകുപ്പ് ഇക്കാര്യം പരിഗണിക്കുന്നിലെന്ന് ഭക്ഷ്യസുരക്ഷ്യ വകുപ്പ് ചൂണ്ടിക്കാട്ടുന്നു.
ഭക്ഷ്യവസ്തുക്കള്‍ തരുന്ന ഏജന്‍സികള്‍ക്കും കമ്പനിക്കള്‍ക്കും നല്‍കാനുള്ള കുടിശ്ശിക 650 കോടിയില്‍ നിന്ന് 700 കോടി രൂപയായി ഉയര്‍ന്നു.ഓണക്കാലത്ത് മാത്രമായി 350 കോടിയുടെ ബില്ല് വന്നിരുന്നു. ഈ ബില്ലും ധനവകുപ്പിന് നല്‍ക്കിയിരുന്നു. ഈ ബില്ലും കൂടി ചേര്‍ത്താല്‍ കുടിശ്ശിക ആയിരം കോടി കടക്കും. ഭക്ഷ്യസംസ്‌കരണത്തിന് കേന്ദ്രത്തില്‍നിന്നുള്ള പണം കിട്ടുമെന്നും അപ്പോള്‍ തുക അനുവദിക്കുമെന്നാണ് ധനവകുപ്പിന്റെ വാദം. എന്നാല്‍ 2018 മുതലുള്ള ഓഡിറ്റ് ഇതുവരെ പൂര്‍ത്തിയാക്കിട്ടില്ല. ഇത് കഴിഞ്ഞാല്‍ മാത്രമാണ് പണം അനുവദിക്കു എന്ന് കേന്ദ്ര ഭക്ഷ്യ മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു.
വിപണിയില്‍ 52 രൂപയ്ക്ക് അരി കൊടുക്കുമ്പോള്‍ സപ്ലൈകോ 24 രൂപയ്ക്കാണ് നല്‍ക്കുന്നത്.പഞ്ചസാര 22 രൂപയ്ക്ക് കൊടുക്കുമ്പോള്‍ വിപണിയില്‍ ഇരട്ടിയായി കൊടുക്കുന്നു. അരി, പഞ്ചസാര, പയര്‍വര്‍ഗങ്ങള്‍ എന്നിവയ്ക്ക് 15 ശതമാനവും മറ്റുള്ളവയ്ക്ക് 25 ശതമാനവും വിലവര്‍ധിപ്പിക്കണമെന്നാണ് സപ്ലൈകോയുടെ ആവശ്യം. 40 കോടി രൂപയാണ് സബ്സിഡി ഇനത്തില്‍ സര്‍ക്കാര്‍ സപ്ലൈകോയ്ക്ക് നല്‍കേണ്ടത്. 2021-ല്‍ 1428 കോടി നല്‍കിയിരുന്നു. 22-ല്‍ അത് 440 കോടിയായി വെട്ടികുറച്ചു. ഈവര്‍ഷം 190 കോടിയുമാക്കി.
Discussion about this post