ബിഹാര്‍: ഹലാല്‍ മുദ്രണം ചെയ്ത ഉല്‍പ്പന്നങ്ങള്‍ക്ക് ബിഹാറിലും നിരോധനം ഏര്‍പ്പെടുത്തണമെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്. ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന് അയച്ച കത്തിലാണ് മന്ത്രി ഹലാല്‍ നിരോധിക്കണമെന്ന ആവശ്യമുന്നയിച്ചത്. ഉത്തര്‍പ്രദേശില്‍ ഹലാല്‍ സര്‍ട്ടിഫിക്കേഷനുള്ള ഭക്ഷ്യ ഉല്‍പന്നങ്ങളുടെ ഉല്‍പ്പാദനം, സംഭരണം, വിതരണം, വില്‍പ്പന എന്നിവ അടിയന്തര പ്രാബല്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നിരോധിച്ചിരുന്നു.
ഇസ്ലാമിക മാനദണ്ഡങ്ങളുമായി യാതൊരു ബന്ധവുമില്ലാത്തതാണ് ഇത്തരം സര്‍ട്ടിഫിക്കേഷന്‍. മതവുമായി ബന്ധമില്ലാത്ത ഉല്‍പ്പന്നങ്ങളെ ഇസ്ലാമികവല്‍ക്കരിക്കാനുളള ശ്രമമാണ് ഹലാല്‍ മുദ്രണം ചെയ്ത ഉല്‍പ്പന്നങ്ങള്‍. ഹലാല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതില്‍ സ്ഥാപനങ്ങള്‍ അധികാരികളായി മാറുകയാണെന്നും, സാധനങ്ങള്‍ നിര്‍മ്മിക്കുന്ന കമ്പനികളില്‍ നിന്ന് ഗണ്യമായ തുക കൈപ്പറ്റുന്നുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
പാല്‍, വസ്ത്രങ്ങള്‍, മരുന്നുകള്‍ എന്നിവ അടക്കമുളളഹലാല്‍ ഉല്‍പ്പന്നങ്ങളുടെ വിതരണത്തിനും വില്‍പ്പനയ്ക്കും ഉള്‍പ്പെടെയാണ് യുപിയില്‍ നിരോധനം ഏര്‍പ്പെടുത്തിയത്. അതേസമയം കയറ്റുമതിക്കായി നിര്‍മ്മിക്കുന്ന ഉല്‍പ്പന്നങ്ങളെ ഒഴിവാക്കി. ബേക്കറി ഉല്‍പന്നങ്ങള്‍, പഞ്ചസാര, ഭക്ഷ്യ എണ്ണ, അവ നിര്‍മ്മിക്കുന്ന കമ്പനികള്‍ ‘ഹലാല്‍ സര്‍ട്ടിഫൈഡ്’ എന്ന് ലേബല്‍ ചെയ്ത മറ്റ് ഉല്‍പ്പന്നങ്ങള്‍ വിതരണവും വില്‍പ്പനയും നിരോധിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. ഭക്ഷ്യ ഉല്‍പന്നങ്ങളുടെ ഹലാല്‍ സര്‍ട്ടിഫിക്കേഷന്‍ ഒരു സമാന്തര സംവിധാനമാണ്, ഇത് ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരം സംബന്ധിച്ച് ആശയക്കുഴപ്പം ആശയക്കുഴപ്പം സൃഷ്ടിക്കുന്നുവെന്ന ആരോപണവും നേരത്തെ മുതലുണ്ട്.
രാജ്യത്ത് വില്‍ക്കുന്ന ഒട്ടുമിക്ക ഭക്ഷ്യ ഉല്‍പന്നങ്ങളുടെയും മാനദണ്ഡങ്ങള്‍ നിശ്ചയിക്കുന്നതിന്റെയും ഭക്ഷ്യ ഉല്‍പന്നങ്ങള്‍ പാലിക്കേണ്ട മാനദണ്ഡങ്ങള്‍ നിശ്ചയിക്കുന്നതിന്റെയും ചുമതലയുള്ളത് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) ആണ്.
Discussion about this post